65,000 കോടി രൂപയുടെ വമ്പൻ നിക്ഷേപ പദ്ധതിയുമായി അദാനി

ഊർജ്ജ, സിമൻ്റ് മേഖലയിൽ 65,000 കോടി രൂപയുടെ വമ്പൻ നിക്ഷേപ പദ്ധതികൾ ആസൂത്രണം ചെയ്ത് അദാനി ഗ്രൂപ്പ്. ഛത്തീസ്ഗഡിലെ ഊർജ്ജ-സിമൻ്റ് വ്യവസായ മേഖലയിലേക്ക് നിക്ഷേപം നടത്തുന്നതായി ഗൗതം അദാനി സംസ്ഥാന സർക്കാർ അവകാശപ്പെടുന്നതായി ഔദ്യോഗിക റിപ്പോർട്ടിൽ അറിയിച്ചു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രഖ്യാപനം.
റായ്പൂരിൽ നടന്ന കൂടിക്കാഴ്ചയിൽ, 6000 കോടി രൂപ മൂല്യമുള്ള പവർ പ്ലാന്റുകളും 5000 കോടി രൂപയുടെ സിമന്റ് പ്ലാന്റുകളുടെ വികസനവും ഉൾപ്പെടുന്നു. കൂടാതെ, വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം തുടങ്ങിയ മേഖലകളിൽ അടുത്ത നാല് വർഷത്തിനുള്ളിൽ 10000 കോടി രൂപയുടെ നിക്ഷേപവും അദാനി പ്രതിജ്ഞാബദ്ധനായി. പ്രതിരോധ മേഖലയിലെ ഉപകരണങ്ങളുടെ വികസനം, ഡാറ്റാ സെന്ററുകളും ഗ്ലോബൽ കൈപ്പബിലിറ്റി സെന്ററുകളും ഛത്തീസ്ഗഡിൽ സ്ഥാപിക്കാനുള്ള സാധ്യതകളെക്കുറിച്ച് യോഗത്തിൽ ചർച്ച നടന്നുവെങ്കിലും അന്തിമ തീരുമാനം ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.