ചായപ്രേമികള്‍ക്ക് തിരിച്ചടി: തേയിലയുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ ടീ

മുംബൈ: തേയിലയുടെ വില വർധിപ്പിക്കാൻ ഒരുങ്ങി ടാറ്റ ടീ. ഉൽപ്പാദന ചെലവുകൾ കൂടിയതിനെത്തുടർന്നാണ് ചെലവ് ഉയർത്തേണ്ടിവന്നതെന്നും കമ്പനി അറിയിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും വിവിധ തേയിലത്തോട്ടങ്ങളിലെ വിളവെടുപ്പിനെ ബാധിച്ചതും ഇതുമൂലം അധിക ചെലവുകൾ ഉയർന്നതുമാണ് പ്രധാന കാരണമെന്നും ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സിന്റെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സുനിൽ എ. ഡിസൂസ പറഞ്ഞു. ജൂലൈ-സെപ്റ്റംബർ പാദത്തിൽ കമ്പനി വരുമാനത്തിൽ 11 ശതമാനം വർധന രേഖപ്പെടുത്തിയപ്പോൾ, ലാഭത്തിൽ 1 ശതമാനം മാത്രമാണ് വർധിച്ചതെന്നും കമ്പനി വെളിപ്പെടുത്തി. വിതരണത്തിലെ തടസ്സങ്ങൾ കാരണം, ഈ വർഷം തേയിലയുടെ വില 25 ശതമാനത്തിലധികം ഉയർന്നതും ചെലവ് വളരെയധികം കൂട്ടിയതായും കമ്പനി വിശദീകരിച്ചു.ഇന്ത്യയിലെ റീട്ടെയിൽ തേയില വിപണിയിൽ 28 ശതമാനം ഓളിയുന്ന വിഹിതം ടാറ്റ ടീക്കാണ്. ഹിന്ദുസ്ഥാൻ യുണിലിവർ ടാറ്റയുടെ പ്രധാന എതിരാളിയാണ്. വില വർധിച്ചതോടെ മൊത്തത്തിലുള്ള തേയില ഉൽപ്പാദനം 20 ശതമാനം കുറഞ്ഞിരിക്കുകയാണെന്നും, അതിനൊപ്പം കയറ്റുമതി വർധിച്ചതായും ഡിസൂസ പറഞ്ഞു.ടീ ബോർഡ് ഇത്തവണ പതിവിനേക്കാൾ നേരത്തേ തേയില പറിക്കൽ അവസാനിപ്പിക്കാൻ തീരുമാനിച്ചതും വിതരണത്തെ കൂടുതൽ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, നല്ല മൺസൂൺ ലഭിക്കുകയാണെങ്കിൽ ഉൽപ്പാദനവും വിതരണവും മെച്ചപ്പെട്ട രീതിയിൽ നടക്കുമെന്ന്, ഇതോടെ ഡിമാൻഡിൽ വർധന ഉണ്ടാകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.