ഇ-വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്ക് കൂട്ടി കെഎസ്ഇബി

തിരുവനന്തപുരം: വൈകുന്നേരം നാലിനുശേഷം ഇ-വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്ക് കെഎസ്ഇബി വർദ്ധിപ്പിച്ചു. കെഎസ്ഇബിയുടെ 63 ചാർജിങ് സ്റ്റേഷനുകൾക്ക് ഇത് ബാധകമാണ്. കേന്ദ്രസർക്കാരിന്റെ മാർഗനിർദേശപ്രകാരമുള്ള സർവീസ് ചാർജുകൂടി ഈടാക്കാൻതീരുമാനിച്ചതോടെ, പല സ്വകാര്യ ചാർജിങ് സ്റ്റേഷനുകളേക്കാൾ ഉയർന്ന തുകയാണ് ഇവിടങ്ങളിൽ നൽകേണ്ടിവരുന്നത്. സ്വകാര്യ ചാർജിങ് സ്റ്റേഷനുകൾക്ക് ഇപ്പോൾ ഏകീകരിച്ചനിരക്കില്ല.
രാവിലെ 9 മുതൽ വൈകുന്നേരം 4 മണിവരെയുള്ള സൗരോർജമണിക്കൂറുകളിൽ നിരക്ക് 30% കുറയ്ക്കാനും വൈകുന്നേരം 4 മണി മുതൽ രാവിലെ 9 വരെ 30% കൂട്ടാനും വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുവാദം കൊടുത്തിരിക്കുന്നു. രാത്രിയിൽ ചാർജിങ്ങിന് വൈദ്യുതി ഉ പയോഗിക്കുന്നത് കുറയ്ക്കാനും പകൽ ലഭ്യമാകുന്ന സൗരോർജം പരമാവധി പ്രയോജനപ്പെടുത്താനുമാണ് ഈ നടപടി.
ഇതുവരെ പകലും രാത്രിയും കെഎസ്ഇബി സ്റ്റേഷനുകളിൽ നിരക്ക് തുല്യമായിരുന്നു. കേന്ദ്ര ഊർജമന്ത്രാലയം സർവീസ് ചാർജ് ഏകീകരിക്കുകയും വിവിധവിഭാഗങ്ങളിൽ പരമാവധി പരിധിനിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. യൂണിറ്റിന് 3 മുതൽ 13 വരെയാണ് പരമാവധി സർവീസ് ചാർജ്. സ്വകാര്യസ്റ്റേഷനുകൾ ഇതിൽ ഇളവുനൽകി മത്സരാധിഷ്ടിതമായി പ്രവർത്തിക്കുമ്പോൾ പരമാവധി ചാർജുതന്നെ ഈടാക്കാനാണ് കെഎസ്ഇബി തീരുമാനം.
പുതിയനിരക്ക്: രാവിലെ ഒൻപതുമുതൽ വൈകുന്നേരം നാലുവരെ(18 ശതമനാനം ജിഎസ്ടി ഉൾപ്പെടെ ഒരുയൂണിറ്റിന്)എസി സ്ലോ ചാർജിങ്-10.03 രൂപഡിസി ഫാസ്റ്റ് ചാർജിങ്-19.47 രൂപവൈകുന്നേരം നാലുമുതൽ രാവിലെ ഒൻപതുവരെഎസി സ്ലോ-16.79ഡിസി ഫാസ്റ്റ്-27.41 രൂപപഴയനിരക്ക്എസി സ്ലോ-10.62 രൂപഡിസി, എസി ഫാസ്റ്റ്-15.34 രൂപ