തുകൽ വ്യവസായം; ജമ്മു കാശ്മീരിന് പുതിയ സാധ്യതകൾ

ജമ്മു കശ്മീരിന് തുകല്‍ ഉല്‍പ്പന്ന വ്യവസായത്തില്‍ വലിയ സാധ്യതകളുണ്ടെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. ശരിയായ പരിശീലനം സാമ്പത്തിക വളര്‍ച്ചയും ഉപജീവനവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്കും ഗണ്യമായ സഹായം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വനിതാ സംരംഭകര്‍ക്ക് തുകല്‍ ഉല്‍പ്പന്നങ്ങള്‍ നിർമ്മിക്കുന്നതിനുള്ള വ്യാവസായിക പരിശീലന പരിപാടി ഫ്‌ലാഗ് ഓഫ് ചെയ്ത ശേഷം അദ്ദേഹം ഈ പ്രസംഗം നടത്തി. തുകല്‍ മേഖലയില്‍ നൈപുണ്യ വികസനത്തിനുള്ള അവസരങ്ങള്‍ വനിതാ ശാക്തീകരണം ലക്ഷ്യമിടുന്ന സംരംഭമാണിത്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിക്ക് (സിഎസ്ആര്‍) കീഴില്‍ സെന്‍ട്രല്‍ ഇലക്ട്രോണിക് ലിമിറ്റഡിന്റെ (സിഇഎല്‍) സാമ്പത്തിക പിന്തുണയോടെ ജമ്മുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിന്‍ ഈ പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത, പരമ്പരാഗത കരകൗശല വൈദഗ്ധ്യം, കൈകൊണ്ട് നിര്‍മ്മിച്ച ഉത്പന്നങ്ങളുടെ ആവശ്യകത എന്നിവ കാരണം ജമ്മു കശ്മീരിന് തുകല്‍ ഉല്‍പ്പന്ന വ്യവസായത്തില്‍ വലിയ സാധ്യതകള്‍ ഉണ്ടെന്ന് മന്ത്രിയുടെ അഭിപ്രായം.
ഈ മേഖലയില്‍ ശരിയായ പരിശീലനം, സാമ്പത്തിക വളര്‍ച്ചയും ഉപജീവനത്തിനും, പ്രത്യേകിച്ച് സ്ത്രീകളുടെ തൊഴില്‍ അവസരങ്ങള്‍ക്ക് ഗണ്യമായ പ്രയോജനം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ സംരംഭക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി വിവിധ സംഘടനകള്‍ – സിഎസ്‌ഐആര്‍ – ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിന്‍, സിഎസ്‌ഐആര്‍ സെന്‍ട്രല്‍ ലെതര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, സിഇഎല്‍ എന്നിവ ചേർന്ന് പ്രവര്‍ത്തിക്കുന്ന സംരംഭമാണിത്.
സിഎസ്‌ഐആര്‍-ഐഐഐഎം നേതൃത്വം നല്‍കുന്ന ഈ സംരംഭം, ജമ്മു കശ്മീരിലെ സ്ത്രീകളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിടുന്നു. ‘സിഎസ്‌ഐആര്‍-ഐഐഐഎം-ലെ അടല്‍ ഇന്നൊവേഷന്‍ സെന്റര്‍ കീഴിൽ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ സംരംഭം ഉപകാരപ്രദമായ അനുഭവങ്ങള്‍ നല്‍കും,’ മന്ത്രി പറഞ്ഞു.