സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മദ്യ വില്പനയുടെ സമയം വർദ്ധിപ്പിച്ചു

സംസ്ഥാനത്തെ തിരഞ്ഞെടുത്ത ടൂറിസ്റ്റ് കേന്ദ്രങ്ങളിലെയും ബാറുകളിലും ബിയർ പാർലറുകളിലും മദ്യം വിൽക്കുന്ന സമയക്രമത്തിൽ മാറ്റം വരുത്തി. 74 പുതിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെയും മദ്യ വിൽപ്പന സമയം ദീർഘിപ്പിച്ചുവെന്നും എക്‌സൈസ് വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ഇതോടെ ഇക്കേന്ദ്രങ്ങളിൽ രാവിലെ 10 മുതൽ രാത്രി 12 വരെ മദ്യം വിൽക്കാൻ അനുമതി ലഭിക്കും.
നേരത്തെ, ഇത് രാവിലെ 11 മുതൽ രാത്രി 11 വരെയായിരുന്നു. എന്നാൽ, ടൂറിസത്തിൽ വലിയ പങ്ക് വഹിക്കുന്ന കൊച്ചി നഗരത്തെ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും എളംകുളം, പൂണിത്തുറ, ഇടപ്പള്ളി നോർത്ത്, ഇടപ്പള്ളി സൗത്ത് എന്നിവിടങ്ങളിൽ രാത്രി 12 വരെയാകും മദ്യം വിൽപ്പന. തിരുവനന്തപുരം നഗരത്തിലെ ഏക ടൂറിസ്റ്റ് കേന്ദ്രം 200 മീറ്റർ പരിധിയുള്ളതായി തീരുമാനിച്ചിരിക്കുകയാണ്, ഇതിൽ കവടിയാർ പാലസിൽ നിന്ന് പട്ടം പാലസ് വരെ ഉള്ള 200 മീറ്ററാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കോഴിക്കോട്, കൊല്ലം കോർപ്പറേഷൻ പരിധിയിലെ ബീച്ചുകൾ മാത്രമേ പുതുക്കിയ സമയക്രമത്തിൽ ഉൾപ്പെട്ടിട്ടുള്ളൂ.