സിഎസ്ബി ബാങ്കിന് 152 കോടി രൂപയുടെ അറ്റാദായം

കൊച്ചി: സിഎസ്ബി ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 152 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 150 കോടിയായിരുന്നു. മൊത്തം നിക്ഷേപം 22 ശതമാനം വര്‍ധിച്ച് 27,345 കോടി രൂപയില്‍ നിന്ന് 33,407 കോടി രൂപയായി. പ്രവര്‍ത്തന ലാഭം 13 ശതമാനം വര്‍ധിച്ച് 221 കോടി രൂപയായി. മുന്‍വര്‍ഷം സമാനപാദത്തില്‍ ഇത് 196 കോടി രൂപയായിരുന്നു. മൊത്തം വായ്പ 26 ശതമാനം വര്‍ധിച്ച് 28,639 കോടി രൂപയിലെത്തി.
മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 22,658 കോടി രൂപയായിരുന്നു. സ്വര്‍ണ വായ്പ 36 ശതമാനം വര്‍ധിച്ച് 13,018 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 9,553 കോടി രൂപയായിരുന്നു. അറ്റ പലിശ വരുമാനം (എന്‍.ഐ.ഐ.) മൂന്നാം പാദത്തില്‍ 375 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേകാലയളവിലെ 383 കോടി രൂപയില്‍ നിന്ന് 2 ശതമാനം കുറവാണിത്. മറ്റ് വരുമാനം 75 ശതമാനം വര്‍ധിച്ച് 219 കോടി രൂപയായി. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 125 കോടി രൂപയായിരുന്നു. കറന്‍റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട് 7 ശതമാനം വര്‍ധിച്ച് മൂന്നാം പാദത്തില്‍ 8,042 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 7,543 കോടി രൂപയായിരുന്നു.
പണലഭ്യത അനുപാതത്തിലും മൂലധന ആസ്ഥിയിലും ബാങ്ക് മികച്ച നിലയിലാണ്. കഴിഞ്ഞ പാദത്തേക്കാള്‍ ആസ്തി നിലവാരം മെച്ചപ്പെട്ടു. മൊത്ത നിഷ്ക്രിയ ആസ്തി, അറ്റ നിഷ്ക്രിയ ആസ്തി എന്നീ രണ്ട് അനുപാതങ്ങളും 1.58 ശതമാനം (നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 1.68 ശതമാനം), 0.64 ശതമാനം (നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 0.69 ശതമാനം) ആയി മെച്ചപ്പെട്ടു.
ശ്രദ്ധേയമായ ബിസിനസ്സ് വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ച “കഴിഞ്ഞ പാദത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടു. നിലവില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തിയിട്ടും, ചെലവ് നിയന്ത്രണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍, സിഐആര്‍ തുടര്‍ച്ചയായ രീതിയില്‍ കുറഞ്ഞുവെന്ന് സിഎസ്ബി ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രലായ് മൊണ്ടല്‍ പറഞ്ഞു.