ബ്ലിങ്കിറ്റിന് 103 കോടിയുടെ നഷ്ടം

സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ക്വിക്ക് കൊമേഴ്‌സ് സ്ഥാപനമായ ബ്ലിങ്കിറ്റിന്റെ മൂന്നാം പാദ ഫലം പുറത്ത് വന്നു. ഒക്ടോബർ-ഡിസംബർ കാലയളവിൽ 103 കോടി രൂപയുടെ സഞ്ചിത നഷ്ടമാണ് ബ്ലിങ്കിറ്റ് രേഖപ്പെടുത്തിയത്. രണ്ടാം പാദത്തിൽ ഉണ്ടായ 8 കോടി രൂപയുടെ പ്രവർത്തന നഷ്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ തവണത്തെ നഷ്ടം വളരെ കൂടുതലാണ്.
ബ്ലിങ്കിറ്റിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ മാതൃകമ്പനിയുടെ മൊത്തത്തിലുള്ള ലാഭത്തെ കാര്യമായി ബാധിച്ചുവെന്നാണ് വിവരം. 2024 മാർച്ചോടെ 1,000 ഡാർക്ക് സ്റ്റോറുകൾ തുടങ്ങാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും, 2024 ഡിസംബർ 31-ന് മുമ്പുതന്നെ 1,007 സ്റ്റോറുകൾ തുറന്ന് ഈ ലക്ഷ്യം കൈവരിച്ചു. 2025 ഡിസംബറോടെ 2,000 ഡാർക്ക് സ്റ്റോറുകൾ സ്ഥാപിക്കുമെന്ന് കമ്പനി ഉദ്ദേശിക്കുന്നു.
സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദര്‍ ഗോയൽ വ്യക്തമാക്കുന്നതു പ്രകാരം, ഈ വളര്‍ച്ച നിക്ഷേപം മൂലമാണ് ഭീമമായ ചെലവുകള്‍ ഉണ്ടായത്. ഡിസംബര്‍ പാദത്തിലെ കമ്പനിയുടെ അറ്റാദായം 57 ശതമാനം കുറയുകയും 59 കോടി രൂപയിലേക്ക് താഴുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഈ കാലയളവിലെ പ്രവര്‍ത്തന വരുമാനം 64 ശതമാനം വര്‍ധിച്ച് 5,405 കോടി രൂപയായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എതിരാളികളുമായുള്ള കടുത്ത മത്സരമാണ് കമ്പനി ഈ തരത്തിലുള്ള വേഗത്തിലുള്ള വിപുലീകരണ നടപടികള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെന്നും നഷ്ടം താൽക്കാലികമാണെന്നും കൂടുതൽ ആളുകൾ ബ്ലിങ്കിറ്റിനെ തന്നെ തിരഞ്ഞെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.