അദാനിക്ക് ആശ്വാസം; ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടച്ചുപൂട്ടുന്നു

യുഎസിലെ പ്രമുഖ നിക്ഷേപ ഗവേഷണ സ്ഥാപമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. ഹിന്‍ഡന്‍ബര്‍ഗ് സ്ഥാപകനായ നേറ്റ് ആന്‍ഡേഴ്‌സണ്‍ തന്നെയാണ് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രചരിപ്പിച്ച പ്രോജക്റ്റുകള്‍ പൂർത്തിയായതായും, ഹിന്‍ഡന്‍ബര്‍ഗ് ഇപ്പോഴുള്ള ലക്ഷ്യങ്ങളെത്തിയതായും അദ്ദേഹം വ്യക്തമാക്കി.
അദാനി ഗ്രൂപ്പിനെതിരെ വലിയ വെളിപ്പെടുത്തലുകള്‍ നടത്തിയ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ്, ഓഹരിവിപണിയിൽ തീവ്രചർച്ചകൾക്ക് കാരണമായി. അദാനി ഗ്രൂപ്പിന്റെ ഓഹരിവിലകൾ കൃത്രിമമായി ഉയര്‍ത്തിയെന്ന ആരോപണം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കി, അദാനിക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായത് വ്യക്തമാക്കുന്നു.എങ്കിലും, തുടർന്നുള്ള കാലയളവിൽ ആ നഷ്ടങ്ങളിൽ പലതും ഗ്രൂപ്പ് തിരിച്ചുപിടിച്ചുവെന്നും ഓഹരി വിപണിയിൽ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവെന്നും പറയുന്നു.
2017-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഹിന്‍ഡന്‍ബര്‍ഗ്, വ്യാജ അവകാശവാദങ്ങള്‍ പുറത്തുവിട്ട് പ്രശസ്തമായിരുന്നു.അദാനിയ്ക്കെതിരായ വെളിപ്പെടുത്തലുകൾ സ്ഥാപനത്തിന്റെ പരിധിയും സ്വാധീനവും വർദ്ധിപ്പിച്ചു. ലോകമെമ്പാടും വിവിധ രാജ്യങ്ങളില്‍ അദാനി ഗ്രൂപ്പിന്‍റെ വിവിധ പദ്ധതികള്‍ അവസാനിപ്പിക്കുകയോ, അവിടെനിന്ന് പിന്മാറുകയോ ചെയ്തു. ചില പദ്ധതികളില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്.
ഹിന്‍ഡന്‍ബര്‍ഗ് അടുത്തിടെ പോന്‍സി സ്‌കീമുകളുമായി ബന്ധപ്പെട്ട അന്തിമ പ്രോജക്ടുകള്‍ പൂർത്തിയാക്കിയതിനു ശേഷം, പ്രോജക്റ്റുകള്‍ അവസാനിപ്പിച്ച് സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനാണ് ആന്‍ഡേഴ്‌സൺ പ്രഖ്യാപനം നടത്തിയത്.