വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 52.2% വർദ്ധനവ്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 52.2% വർധിച്ചു. 2019-ൽ 5,86,337 ആയിരുന്ന ആകെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 2023-ൽ 8,92,989 ആയി ഉയർന്നു.ഇതിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന രാജ്യമാണ് അമേരിക്ക, 2,34,473 ഇന്ത്യൻ വിദ്യാർത്ഥികളാണ് പഠിക്കുന്നുത്. അടുത്തതാണ് കാനഡ, 2,33,532 വിദ്യാർത്ഥികൾ, പിന്നിൽ ചേരുന്ന രാജ്യമാണ് ഇംഗ്ലണ്ട്, 1,36,921വിദ്യാർത്ഥികൾ.
കോവിഡ് കാലത്ത് കുറവ്
വിദേശ വിദ്യാഭ്യാസത്തിനായി ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 2019 മുതൽ ക്രമമായ വർദ്ധനവ് കാണിച്ചതാണ്. എന്നാൽ, 2020-ൽ ചെറിയ ഇടിവ് ഉണ്ടായി, കാരണം കോവിഡ്-19 മഹാമാരിയോടെയാണ് ലോകമെമ്പാടും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഈ സമയത്ത് 2,59,655 വിദ്യാർത്ഥികൾ മാത്രമാണ് വിദേശത്ത് പഠിക്കാൻ പോയത്.
വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ കുറിച്ചുള്ള ഡാറ്റ
വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ വിവരങ്ങൾ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സൂക്ഷിക്കുന്നില്ലെന്ന് വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ പറഞ്ഞു. എന്നാൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, വിദേശത്ത് വിദ്യാഭ്യാസം പഠിക്കാൻ പോയവരുടെ വിവരങ്ങൾ നൽകിയിട്ടുണ്ട്.
കാനഡയിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചു
കാനഡയിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ 76% വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. 2019-ൽ 1,32,620 വിദ്യാർത്ഥികൾ കാനഡയിലേക്ക് പോയപ്പോൾ, 2023-ൽ ഇത് 2,33,532 ആയി ഉയർന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾ, 2020-ൽ ഇന്ത്യൻ കർഷക സമരത്തെ പിന്തുണച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അഭിപ്രായം പ്രകടിപ്പിച്ചതിനൊടുവിൽ ഉയർന്നിരുന്നു. 2023 ഒക്ടോബറിലാണ്, കാനഡ ഇന്ത്യൻ പ്രതിനിധികളിൽ 41 പേരെ തിരിച്ചുവിട്ടു.