June 8, 2025

ആര്‍.ബി.ഐയുടെ പുതുവത്സര സമ്മാനം: കാര്‍ഷിക വായ്പാ പരിധി 2 ലക്ഷം രൂപയായി ഉയരും

0
IMG-20241214-WA0037

കാർഷിക മേഖലയിലെ ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കാർഷിക മേഖലയ്ക്കുള്ള ഈടില്ലാതെയുള്ള വായ്പയുടെ പരിധി 1.6 ലക്ഷത്തിൽ നിന്ന് 2 ലക്ഷമായി ഉയര്‍ത്തിയതായി ആര്‍.ബി.ഐ അറിയിച്ചു. ഉയർന്ന കാർഷിക ചെലവുകളും പണപ്പെരുപ്പവും പരിഗണിച്ചാണ് പുതിയ പരിധി നടപ്പാക്കുന്നത്. സുരക്ഷിതമല്ലാത്ത ഈടില്ലാ കാർഷിക വായ്പകളുടെ പരിധി 2019-ലാണ് അവസാനമായി പുതുക്കിയത്, അന്ന് ഇത് ഒരു ലക്ഷത്തിൽ നിന്ന് 1.6 ലക്ഷമാക്കിയിരുന്നു. പുതിയ തീരുമാനത്തിലൂടെ, ചെറുകിട നാമമാത്ര ഭൂവുടമകളായ 86% കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. പുതിയ നയം 2024 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ നയപ്രകാരം, കര്‍ഷകര്‍ക്ക് കാർഷികവും അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ടും മാര്‍ജിനോ ആസ്തി ഈടാക്കല്‍ ആവശ്യകതകളില്ലാതെ വായ്പ ലഭിക്കും. ഇത് കാർഷിക ചെലവുകള്‍ കുറയ്ക്കുകയും നിക്ഷേപം സുലഭമാക്കുകയും ചെയ്യും. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ ലഭിക്കുന്ന വായ്പാ പരിധിയും 2 ലക്ഷമാക്കി ഉയർത്തും. കാർഷിക മേഖലയെ ശക്തിപ്പെടുത്താൻ റിസര്‍വ് ബാങ്ക് എടുത്തിരിക്കുന്ന ഈ നിർദേശം സാമ്പത്തിക അടിത്തറ ഉറപ്പിക്കാന്‍ വലിയൊരു ചുവടുവയ്പ്പായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. മാർഗനിർദ്ദേശങ്ങൾ വേഗത്തിൽ നടപ്പാക്കാനും ബാങ്കുകൾക്കു കര്‍ഷകര്‍ക്കിടയിൽ അവബോധം വർധിപ്പിക്കാനുമുള്ള നിർദേശം നല്‍കി. 1998-99 സാമ്പത്തിക വർഷത്തിലാണ് കാര്‍ഷിക കടക്കണക്കുകള്‍ എളുപ്പമാക്കാനും കര്‍ഷകര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കാനുമായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി ആരംഭിച്ചത്. റിസര്‍വ് ബാങ്ക് നബാര്‍ഡുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കിയതാണ്. ഇപ്പോഴത്തെ പരിധി വര്‍ധന കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായി മാറുമെന്നത് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *