കേരളത്തിലേക്കുള്ള അതിഥി തൊഴിലാളികളുടെ ഒഴുക്ക് വർദ്ധിക്കുന്നു; കാരണം പുറത്തുവിട്ട് ആർബിഐ

രാജ്യത്തെ ഗ്രാമീണ മേഖലയിലെ കാർഷിക, കാർഷികേതര – നിർമ്മാണ തൊഴിലാളികൾക്ക് ഏറ്റവും ഉയർന്ന വേതനം നൽകുന്ന സംസ്ഥാനമെന്ന സ്ഥാനം നിലനിർത്തി കേരളം. ഇന്ത്യൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക കണക്കുകൾ ഉൾക്കൊള്ളുന്ന ആർബിഐയുടെ ഹാൻഡ്‌ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം, കേരളത്തിലെ ഗ്രാമീണ തൊഴിലാളികൾ ദേശീയ ശരാശരിയേക്കാൾ രണ്ടിരട്ടി വരുമാനം നേടുന്നു. സംസ്ഥാനത്തിലെ ഗ്രാമീണ തൊഴിലാളികളുടെ ശരാശരി പ്രതിദിന വേതനം 700 രൂപയ്ക്ക് മുകളിലാണ്, ഇത് ഏറ്റവും കുറഞ്ഞ വേതനം നൽകുന്ന സംസ്ഥാനത്തിന്റെ മൂന്നിരട്ടിയാണ്.നിർമാണ മേഖലയിലെ തൊഴിൽ ചെയ്യുന്ന ഒരാൾക്ക് കേരളത്തിൽ ശരാശരി പ്രതിദിന വേതനം 894 രൂപയാണ്, അതേസമയം മധ്യപ്രദേശിൽ ഇത് വെറും 292 രൂപ മാത്രമാണ്. കേരളത്തിന്റെ അടുത്ത് അടുപ്പം പോലും തെളിയിക്കുന്ന മറ്റൊരു സംസ്ഥാനവും ഇല്ല. രണ്ടാം സ്ഥാനത്തുള്ള ജമ്മു കാശ്മീരിലെ ഗ്രാമീണ നിർമാണ തൊഴിലാളികൾക്ക് ശരാശരി 552 രൂപ ലഭിക്കുന്നു. 10 വർഷം മുമ്പ് കേരളത്തിലെ വേതന നിരക്ക് 787 രൂപയായിരുന്നപ്പോൾ, മധ്യപ്രദേശിൽ ഇത് വെറും 173 രൂപ മാത്രമായിരുന്നു. ഒഡിഷയിൽ അന്നത്തെ 198 രൂപ, 355 രൂപയായി ഉയർന്നിട്ടുണ്ട്.കാർഷിക ജോലികൾക്കായി കേരളത്തിൽ പ്രതിദിന വേതനം ശരാശരിയായി 807 രൂപയാണ്. ഇതിൽ ഏറ്റവും താഴ്ന്നത് മധ്യപ്രദേശാണ്, 242 രൂപ മാത്രം. ഗുജറാത്തിൽ 256 രൂപ മാത്രമാണ് കാർഷിക ജോലികൾക്ക് നൽകുന്നത്. ഈ മേഖലയിലും ജമ്മു കാശ്മീർ കേരളത്തിനു പിന്നിലാണ്, 566 രൂപയാണ് അവിടെ ലഭിക്കുന്നത്. കാർഷികേതര ജോലികളിൽ കേരളത്തിൽ പ്രതിദിന വേതനം ശരാശരിയായി 735 രൂപയാണ്, എന്നാൽ മധ്യപ്രദേശിൽ 262 രൂപയും ഗുജറാത്തിൽ 285 രൂപയും മാത്രമാണ് ലഭിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ജമ്മു കാശ്മീരിൽ ഇത് 538 രൂപയാണ്.രാജ്യത്ത് സംസ്ഥാനങ്ങളിടയിൽ പ്രതിദിന വേതന നിരക്കിൽ വലിയ വ്യത്യാസം നിലനിൽക്കുന്നതാണ് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇത് കേരളത്തിലേക്ക് കൂടുതൽ അതിഥി തൊഴിലാളികളെ ആകർഷിക്കുന്നതിന്റെ മുഖ്യകാരണമാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.