June 8, 2025

18 പൊതുമേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളി

0
images (1) (7)

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിത്തള്ളിയതായി അറിയിച്ചു. കെഎസ്ഇബി സർക്കാരിന് നൽകാനുണ്ടായിരുന്ന വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കലിന്റെ ഭാഗമായാണ് ഈ കുടിശ്ശിക ഒഴിവാക്കിയത്. വർഷങ്ങളായി അടയ്ക്കാത്ത വൈദ്യുതി ബില്ലുകൾ മൂലം പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഉണ്ടായിരുന്ന വലിയ സാമ്പത്തിക ബാധ്യത ഇതോടെ ഒഴിവാകുന്നുണ്ട്. പൊതുമേഖലയെ സംരക്ഷിക്കാനായി സർക്കാർ സ്വീകരിക്കുന്ന പ്രധാന ചുവടുവയ്പുകളിലൊന്നാണിത് എന്ന് വ്യവസായമന്ത്രി പി. രാജീവ് വ്യക്തമാക്കി.

കുടിശ്ശിക എഴുതിത്തള്ളിയ സ്ഥാപനങ്ങൾ

– ആട്ടോകാസ്റ്റ് ലിമിറ്റഡ്: ₹113.08 കോടി

– ടെക്സ്റ്റൈൽ കോർപ്പറേഷൻ: ₹53.69 കോടി

– കേരളാ സിറാമിക്സ്: ₹44 കോടി

– തൃശൂർ സഹകരണ സ്പിന്നിംഗ് മിൽ: ₹12.86 കോടി

– മലപ്പുറം സഹകരണ സ്പിന്നിംഗ് മിൽ: ₹12.71 കോടി

– പ്രിയദർശിനി സഹകരണ സ്പിന്നിംഗ് മിൽ: ₹7 കോടി

– ആലപ്പുഴ സഹകരണ സ്പിന്നിംഗ് മിൽ: ₹6.35 കോടി

– കണ്ണൂർ സഹകരണ സ്പിന്നിംഗ് മിൽ: ₹5.61 കോടി

– മാൽക്കോ ടെക്സ് : ₹3.75 കോടി

– ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ: ₹3.49 കോടി

– കൊല്ലം സഹകരണ സ്പിന്നിംഗ് മിൽ: ₹2.61 കോടി

– സീതാറാം ടെക്സ്റ്റൈൽസ്: ₹2.11 കോടി

– ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ്: ₹1.64 കോടി

– കേരള സോപ്പ്സ് ലിമിറ്റഡ്: ₹1.33 കോടി

– കെ. കരുണാകരൻ മെമ്മോറിയൽ സഹകരണ സ്പിന്നിംഗ് മിൽ: ₹97 ലക്ഷം

– സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ്: ₹39 ലക്ഷം

– കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ: ₹34 ലക്ഷം

– കെൽ-ഇഎംഎൽ: ₹27 ലക്ഷം

കുടിശ്ശിക എഴുതിത്തള്ളിയതോടെ സാധാരണ ബിൽ അടച്ചില്ലാത്തതിന്റെ പേരിൽ വൈദ്യുതി വിച്ഛേദനയോ മറ്റ് നിയന്ത്രണങ്ങളോ നേരിടേണ്ട സാഹചര്യം ഒഴിവാകുന്നതായും, ഇത് സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്താൻ സഹായകരമായേക്കുമെന്നും സർക്കാർ അറിയിച്ചു. ഇത്രയും വലിയ തുകയുടെ കുടിശ്ശിക ആദ്യമായാണ് എഴുതിത്തള്ളുന്നതെന്ന് വ്യവസായ മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *