ഇന്ത്യന്‍ കമ്പനികള്‍ ഓഫീസ് അധിഷ്ഠിത ജോലികള്‍ക്ക് പ്രാധാന്യം നല്‍കുന്നു: സര്‍വേ

ഓഫീസ് കേന്ദ്രികൃത ജോലികള്‍ക്കാണ് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് പുതിയൊരു സര്‍വേ റിപ്പോര്‍ട്ട്. ആഗോള റിയല്‍ എസ്റ്റേറ്റ് സേവന സ്ഥാപനമായ ജെഎല്‍എല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്, ഇന്ത്യയിലെ 90 ശതമാനം കമ്പനികളും ജീവനക്കാരോട് ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഓഫീസില്‍ നിന്ന് ജോലി ചെയ്യണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. ഈ കണക്കുകൾ 85 ശതമാനമായ ആഗോള ശരാശരിയെ മറികടക്കുന്നു. 2030-ഓടെ ഓഫീസ് ഹാജര്‍ നില കൂടുതൽ ഉയരുമെന്നാണ് സര്‍വേയുടെ അനുമാനം. ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ 54 ശതമാനം കമ്പനികളും 2030-ഓടെ ഓഫീസ് ഹാജര്‍ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് 43 ശതമാനമായ ആഗോള ശരാശരിയേക്കാള്‍ മുകളിലാണ്. ഇന്ത്യന്‍ കമ്പനികള്‍ ജോലിസ്ഥലങ്ങളിലെ പ്രവൃത്തികള്‍ പരിവര്‍ത്തനം ചെയ്യുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സജീവമായി ഉപയോഗിക്കുന്നു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ എഐ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാന്‍ 95 ശതമാനം ബിസിനസ് നേതാക്കളും പദ്ധതിയിടുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റിലും ഓഫീസ് ഡിസൈനിലും വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്. സുസ്ഥിരത ഇന്ന് ഇന്ത്യയിലെ കോര്‍പ്പറേറ്റ് മേഖലയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി മാറിയിട്ടുണ്ട്. 77 ശതമാനം കമ്പനികളും സുസ്ഥിര വികസന പദ്ധതികളിലേക്കുള്ള ചെലവ് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. കൂടാതെ, പകുതിയിലധികം സംഘടനകളും 2030-ഓടെ പരിസ്ഥിതി സൗഹൃദ ഗ്രീന്‍ സര്‍ട്ടിഫിക്കേഷനുള്ള കെട്ടിടങ്ങള്‍ക്ക് അധിക തുക ചിലവഴിക്കാന്‍ താത്പര്യപ്പെടുന്നുണ്ട്. ഇതിന് പുറമേ, ചില വെല്ലുവിളികളും ഉയർന്നുവരുന്നുണ്ട്. കോര്‍പ്പറേറ്റ് റിയല്‍ എസ്റ്റേറ്റ് (സിആര്‍ഇ) വിഭാഗത്തിലെ 44 ശതമാനം നേതാക്കളും ദീര്‍ഘകാല പദ്ധതികളില്‍ ഏകോപനത്തിന്റെ അഭാവം ചൂണ്ടിക്കാണിക്കുന്നു. 46 ശതമാനം പേര്‍ക്ക് മറ്റു ബിസിനസ് വിഭാഗങ്ങളുമായുള്ള സഹകരണം മോശമാണെന്നതും വില കൂട്ടലിനുള്ള പ്രധാന തടസ്സമായി ദൃക്സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സിആര്‍ഇ ടീമുകളും കോര്‍പ്പറേറ്റുകളുടെ വിശാല തന്ത്രങ്ങളും തമ്മിലുള്ള കൂട്ടായ പ്രവര്‍ത്തനത്തിനുള്ള ആവശ്യകത സര്‍വേയില്‍ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്.