June 8, 2025

റബ്ബർ വിലയിൽ വർധന, കര്‍ഷകര്‍ക്ക് ആശ്വാസം

0
images (1) (14)

ഉത്തരേന്ത്യയിലെ ചെറുകിട വ്യവസായികൾ റബ്ബർ ഷീറ്റുകളിലെ ഡിമാൻഡ് വർധിപ്പിച്ചതോടെ വിപണിയിൽ വില ഉയർന്നു. കൊച്ചിയിൽ ആർ.എസ്.എസ് നാലാം ഗ്രേഡ് ഷീറ്റ് 18,900 രൂപയിൽ നിന്ന് 19,200 രൂപയായി ഉയർന്നപ്പോൾ, അഞ്ചാം ഗ്രേഡ് 18,800 രൂപയിലെത്തി. മഴ കുറയുന്നതിനൊപ്പം സംസ്ഥാനത്ത് റബർ ടാപ്പിംഗ് സജീവമാകുകയും ചെയ്തു. ഏഷ്യൻ റബർ വിപണിയിൽ നിക്ഷേപകർക്ക് കൂടുതൽ താൽപര്യം തോന്നിയതോടെ, ഉൽപാദക രാജ്യങ്ങൾ പോലും വിലകൾ ഉയർത്താൻ പ്രേരിതരായി. ബാങ്കോക്കിൽ ഷീറ്റ് വില 20,762 രൂപയിലെത്തി.

ഏലക്ക ലേലങ്ങളിൽ ഉയർന്ന ഡിമാൻഡ്
ഇടുക്കിയിൽ നടന്ന ഏലക്ക ലേലങ്ങളിൽ ചരക്ക് വരവ് കുറഞ്ഞത് ശ്രദ്ധേയമായി. മൊത്തം 11,837 കിലോ ചരക്ക് വന്നപ്പോൾ 10,915 കിലോയും ആഭ്യന്തര-വിദേശ ഇടപാടുകാർ വേഗത്തിൽ ഏറ്റെടുത്തു. മിക്ക ലേല കേന്ദ്രങ്ങളിലും തോട്ടങ്ങളിൽ നിന്നുള്ള മികച്ചയിനം ഏലക്കയാണ് വിൽപ്പനയ്ക്ക് എത്തിയത്. ക്രിസ്തുമസ് ആവശ്യങ്ങൾ കണക്കിലെടുത്ത് ബേക്കറികൾ ഏലക്ക സംഭരിച്ചുതുടങ്ങി. പുതുവത്സവം വരെയുള്ള ഡിമാൻഡിനെത്തുടർന്ന് ഉത്തരേന്ത്യയിലും ഏലക്ക് ആവശ്യക്കാർ കൂടി. കയറ്റുമതിക്കാർ വിദേശ ഓർഡറുകൾ പരിഗണിച്ച് മികച്ചയിനങ്ങൾ കിലോയ്ക്ക് 3162 രൂപക്കും ശരാശരി ഇനങ്ങൾ 2922 രൂപക്കും ഏറ്റെടുത്തു.

കുരുമുളക് ക്ഷാമം നേട്ടമാകുന്നു
വിയെറ്റ്നാമിലെ കുരുമുളക് ക്ഷാമം കയറ്റുമതിക്കാരെ പ്രതിസന്ധിയിലാക്കി. ഡിസംബർ മാസത്തെ ഷിപ്പ്മെൻറുകൾ പൂർത്തിയാക്കാൻ ആവശ്യമായ കുരുമുളക് ലഭിക്കാത്തതോടെ വാങ്ങൽക്കാരുടെ വിപണിയിലുള്ള പിടിമുറുക്കം വർധിച്ചു. കയറ്റുമതിക്കാർ ഉയർന്ന വില വാഗ്ദാനം ചെയ്തിട്ടും ചരക്ക് കണ്ടെത്താൻ ബുദ്ധിമുട്ടുന്നു. ഇടുക്കിയും വയനാടും ഉൾപ്പെടെയുള്ള ഇന്ത്യൻ മേഖലകളിൽ നിന്ന് ചരക്ക് അളവ് കുറഞ്ഞിരിക്കുന്നു. കൊച്ചിയിൽ ഗാർബിൾഡ് ക്വിൻറലിന് 64,500 രൂപയിലാണ് വില.

Leave a Reply

Your email address will not be published. Required fields are marked *