പത്രപരസ്യ രംഗത്ത് നവീകരണം: ഫ്ലിപ്കാർട്ടിന്റെ മാജിക് പരസ്യം ചർച്ചയാകുന്നു

ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രമോട്ട് ചെയ്യാൻ വ്യത്യസ്തത നിറഞ്ഞ പരസ്യങ്ങൾ മാത്രമാണ് ഇന്നത്തെ ഉപഭോക്താക്കളെ ആകർഷിക്കുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നുതാണ് ഫ്ലിപ്കാർട്ടിന്റെ പുതിയ പത്രപരസ്യം. പത്രമാധ്യമങ്ങളിൽ പരസ്യത്തിന് നിരവധി ചട്ടങ്ങളും പരിമിതികളുമുള്ളപ്പോൾ, ഫ്ലിപ്കാർട്ട് ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ പുതുമയേറും തന്ത്രം ഉപയോഗിച്ചു.അടുത്തകാലത്ത് ഫ്ലിപ്കാർട്ട് പുറത്തിറക്കിയ പരസ്യം ഒരു മാജിക് അനുഭവമായി മാറി. പ്രത്യേക സാങ്കേതികവിദ്യയിലൂടെയാണ് ഈ പരസ്യം രൂപകൽപ്പന ചെയ്തത്. മുംബൈ, ബംഗളൂരു, ഡൽഹി എഡിഷനുകളിലാണ് ഈ പരസ്യം ഉൾപ്പെടുത്തിയിരുന്നത്, കുട്ടികളടക്കം എല്ലാവരുടെയും കൗതുകമുണർത്തിയ ഈ ആശയം വളരെ ജനശ്രദ്ധ നേടിയെടുത്തു.അവസാന നിമിഷം അത്യാവശ്യ സാധനങ്ങൾ ഉപഭോക്താക്കളുടെ വീടുകളിൽ എത്തിക്കുന്ന ഫ്ലിപ്കാർട്ടിന്റെ സേവനങ്ങളെ പ്രമോട്ട് ചെയ്യുന്നതിന്റെ ഭാഗമായാണ് പരസ്യം പുറത്തിറക്കിയത്. മാർക്കറ്റിംഗ് തലവൻ പ്രതീക് ഷട്ടിയും ക്രിയേറ്റീവ് ഏജൻസിയായ ലിയോ ബർണറ്റിന്റെ സംഘവുമാണ് ഈ സൃഷ്ടിക്ക് പിന്നിൽ പ്രവർത്തിച്ചത്.പത്രത്തിന്റെ സർക്കുലേഷൻ കുറയുന്നു എന്ന പ്രചരണങ്ങൾക്കിടയിലും പത്രപരസ്യത്തിൽ ഈ കൃത്യമായ പുതിയ സംരംഭം മാധ്യമ മേഖലക്ക് ആകെ ഉണർവ് നൽകുന്നതായി വിലയിരുത്തപ്പെടുന്നു. സാധാരണ ഫുൾ പേജ് പരസ്യത്തിന് 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ ചിലവ് വരുമ്പോഴും ഫ്ലിപ്കാർട്ടിന്റെ ഈ നീക്കം പരസ്യത്തിന്റെ വിനിമയ സാധ്യതകളെ പുതിയ തലത്തിലേക്ക് ഉയർത്തി.