ഇന്ത്യയിൽ സൗരോർജ്ജ ഇൻസ്റ്റാളേഷനുകളിൽ വൻ വളർച്ച

2024 ജനുവരി മുതൽ സെപ്റ്റംബർ വരെ ഇന്ത്യ 16.4 ജിഗാവാട്ട് സൗരോർജ്ജ ശേഷി കൂടി സ്ഥാപിച്ചു. കാലതാമസമുണ്ടായ പദ്ധതികളുടെ കമ്മീഷനിംഗ് മൂലമാണ് ഈ കാലയളവിൽ 167 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തിയത്. അതേസമയം, 2023-ലെ ഇതേ കാലയളവിൽ 6.2 ജിഗാവാട്ട് ശേഷി മാത്രമാണ് സ്ഥാപിച്ചത് എന്നാണ് യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനം റിപ്പോർട്ടിൽ പറഞ്ഞത്.
ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ, സൗരോർജ്ജ ഇൻസ്റ്റാളേഷനുകളിൽ 78 ശതമാനം വളർച്ചയോടെ 3.5 ജിഗാവാട്ട് രൂപത്തിൽ എത്തി. 2023-ലെ മൂന്നാം പാദത്തിൽ ഇത് 2 ജിഗാവാട്ട് മാത്രമായിരുന്നു.
2024 സെപ്റ്റംബർ മാസത്തോടെ, ഇന്ത്യയുടെ മൊത്തം സൗരോർജ്ജ സ്ഥാപിത ശേഷി 89.1 ജിഗാവാട്ടിൽ എത്തി. ഇതിൽ 86 ശതമാനം യൂട്ടിലിറ്റി സ്‌കെയിൽ പ്രോജക്റ്റുകളും 14 ശതമാനം മറ്റുള്ള ഇൻസ്റ്റാളേഷനുകളും ഉൾപ്പെടുന്നു. ഇന്ത്യയുടെ മൊത്തം സ്ഥാപിത ഊർജ്ജ ശേഷിയുടെ 20 ശതമാനവും പുനരുപയോഗ ഊർജ്ജ ശേഷിയുടെ 44 ശതമാനവും സൗരോർജ്ജ ഇൻസ്റ്റാളേഷനുകളാണ്. രാജസ്ഥാൻ, ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങൾ രാജ്യത്തെ ഏറ്റവും വലിയ സൗരോർജ്ജ ശേഷിയുള്ള മേഖലകളായി നിലനിൽക്കുന്നു.