ഓഹരി വിപണിയിൽ മുന്നേറി മുത്തൂറ്റ് ഫിനാൻസും കൊച്ചിൻ ഷിപ്പ്‍യാർഡും

നവംബർ 19ലെ ഓഹരി വ്യാപാരത്തിൽ കൊച്ചിൻ ഷിപ്പ്‍യാർഡും കല്യാൺ ജ്വല്ലേഴ്സും വലിയ നേട്ടം. കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരികൾ 4.54 ശതമാനം ഉയർന്ന് 1,360.50 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഈ ഓഹരി ജൂലൈ 8-ന് 2,979.45 രൂപയെന്ന സർവകാല ഉയരം തൊട്ടിരുന്നുവെങ്കിലും പിന്നീട് ലാഭമെടുപ്പിനെ തുടർന്ന് ഇടിഞ്ഞിരുന്നു. കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾ 4.95 ശതമാനം ഉയർന്ന് 701.35 രൂപയിൽ ക്ലോസ് ചെയ്തു. കൂടാതെ, കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 1.10 ശതമാനം ഉയർന്നു 2,369.75 രൂപയിലെത്തി. കിറ്റെക്സ് ഓഹരികൾ 5 ശതമാനം ഉയർന്ന് 635.30 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് ഫിനാൻസ് വലിയ കുതിപ്പ് കൈവരിച്ചു; 10.8 ശതമാനം നേട്ടത്തോടെ 1,896.45 രൂപയിലെത്തി. കേരള ആയുർവേദ ഓഹരികളും 4.99 ശതമാനം ഉയർന്ന് 297.70 രൂപയിൽ ക്ലോസ് ചെയ്തു. ഫെഡറൽ ബാങ്ക് ഓഹരികൾ 3.25 ശതമാനം ഉയർന്നു 206.70 രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ ചെറിയ തോതിൽ 0.57 ശതമാനം നേട്ടം നേടി 22.93 രൂപയിൽ ക്ലോസ് ചെയ്തു. അതേസമയം, ചില ഓഹരികൾ നഷ്ടത്തിലായിരുന്നു. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് 0.21 ശതമാനം താഴ്ന്ന് 189.95 രൂപയിൽ ക്ലോസ് ചെയ്തു. ഈസ്റ്റേൺ ട്രെഡ്സ് ഓഹരികൾ 0.41 ശതമാനം താഴ്ന്ന് 43.24 രൂപയിലെത്തി. മുത്തുറ്റ് മൈക്രോഫിൻ 1.25 ശതമാനം ഇടിഞ്ഞ് 184.36 രൂപയിലും വണ്ടർല 0.88 ശതമാനം താഴ്ന്ന് 832.10 രൂപയിലും വ്യാപാരം അവസാനിപ്പിച്ചു.