June 8, 2025

പെഗാട്രോണിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങാനൊരുങ്ങി ടാറ്റ

0
images (2) (5)

തായ്വാനീസ് കമ്പനിയായ പെഗാട്രോണ്‍ ചെന്നൈയിലെ ഐഫോണ്‍ പ്ലാന്റിലെ ഓഹരികളുടെ 60 ശതമാനം ടാറ്റ ഇലക്ട്രോണിക്സിന് കൈമാറാന്‍ ഒരുങ്ങുകയാണ്. ഇത് ആപ്പിളിന്റെ വിതരണക്കാരനായ ടാറ്റയുടെ ശക്തി വര്‍ധിപ്പിക്കുന്ന ഒരു സംയുക്ത സംരംഭമായി മാറും.ഇടപാടിന്റെ ഭാഗമായി, ടാറ്റ 60 ശതമാനം ഓഹരികള്‍ സ്വന്തമാക്കുകയും സംയുക്ത സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യും. പെഗാട്രോണ്‍ ബാക്കി ഓഹരികള്‍ കൈവശം വെച്ച് സാങ്കേതിക സഹായം തുടരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇടപാടിന്റെ സാമ്പത്തിക വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ആപ്പിളും പെഗാട്രോണും ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.ഏപ്രില്‍ മാസത്തില്‍ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തതുപോലെ, ആപ്പിള്‍ ഇന്ത്യയിലെ ഐഫോണ്‍ പ്ലാന്റ് ടാറ്റയ്ക്ക് കൈമാറാന്‍ ശ്രമിക്കുകയും പെഗാട്രോണിന് പിന്തുണ നല്‍കുകയും ചെയ്തു. ചൈനയ്ക്കപ്പുറം വിതരണ ശൃംഖല വിപുലീകരിക്കാന്‍ ആപ്പിള്‍ പരിശ്രമിക്കുമ്പോള്‍, ഈ നീക്കം അതിന്റെ ലക്ഷ്യങ്ങള്‍ക്ക് സഹായകമായേക്കാം. ചെന്നൈ പെഗാട്രോണ്‍ പ്ലാന്റ് ടാറ്റയുടെ ഐഫോണ്‍ നിര്‍മാണ പദ്ധതികള്‍ക്ക് വലിയ പിന്തുണയാകും.ഇന്ത്യയിലെ പ്രമുഖ കമ്പനികളിലൊന്നായ ടാറ്റ, ഫോക്സ്‌കോണിനെപ്പോലെ തന്നെ ഐഫോണ്‍ നിര്‍മാണ രംഗത്ത് ഇടം പിടിക്കാന്‍ പരിശ്രമിക്കുന്നുണ്ട്. ഇരു കമ്പനികളും ഈ ഇടപാട് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ (CCI) അംഗീകരിക്കാനായി ഉടന്‍ അപേക്ഷിക്കുമെന്ന് സൂചനയുണ്ട്.ടാറ്റയുടെ കര്‍ണാടക പ്ലാന്റ് കഴിഞ്ഞ വര്‍ഷം വിസ്ട്രോണില്‍ നിന്നും ഏറ്റെടുത്തതാണ്, കൂടാതെ തമിഴ്നാട്ടിലെ ഹൊസൂരില്‍ മറ്റൊരു ഐഫോണ്‍ പ്ലാന്റും നിര്‍മാണത്തിലുണ്ട്. ഈ വര്‍ഷം മൊത്തം ഐഫോണ്‍ കയറ്റുമതിയുടെ 20-25 ശതമാനം ഇന്ത്യയില്‍ നിന്നായിരിക്കും എന്നും പ്രതീക്ഷിക്കുന്നു.10,000ത്തോളം ജീവനക്കാരെ പ്രതിവര്‍ഷം 5 ദശലക്ഷം ഐഫോണുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ഈ ടാറ്റ-പെഗാട്രോണ്‍ പ്ലാന്റ്, ഇന്ത്യയില്‍ ടാറ്റയുടെ മൂന്നാമത്തെ ഐഫോണ്‍ ഫാക്ടറിയായി മാറും.

Leave a Reply

Your email address will not be published. Required fields are marked *