ഹൈഡ്രജൻ ട്രെയിൻ, ഇന്ത്യയിൽ ആദ്യമായി പരീക്ഷണയോട്ടം നടത്താനൊരുങ്ങുന്നു

ഇന്ത്യയിലെ ട്രെയിനുകൾക്ക് ഇനി പുതിയ രൂപം. പരിസ്ഥിതിക്കു കൂടുതല്‍ സൗഹാര്‍ദപരമായി നീങ്ങുന്നതിന്റെ ഭാഗമായി, ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന തീവണ്ടികള്‍ അടുത്തമാസം ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തും. ഇതില്‍ വിജയമുണ്ടായാല്‍, 2025 മുതല്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ പാതയിലിറങ്ങുമെന്നു പ്രതീക്ഷിക്കുന്നു. ആദ്യ ഹൈഡ്രജൻ തീവണ്ടി ഹരിയാനയിലെ ജിങ്-സോനാപത് റൂട്ടിലാണ് സര്‍വീസ് ആരംഭിക്കുക. പെരമ്പൂര്‍ ഇന്റഗ്രല്‍ ഫാക്ടറിയിലാണ് ഇതിന്റെ നിര്‍മ്മാണം നടക്കുന്നത്. പരീക്ഷണം വിജയകരമാവുകയാണെങ്കില്‍ 35 ട്രെയിനുകള്‍ കൂടി നിര്‍മിക്കാനാണ് പദ്ധതി.ഈ ഹൈഡ്രജന്‍ തീവണ്ടിയുടെ മേല്‍വശത്തായി 40000 ലീറ്റര്‍ ജലം സംഭരിക്കാനുള്ള ടാങ്ക് ഉണ്ടാകും. ഈ ടാങ്കില്‍ നിന്നുള്ള ഹൈഡ്രജന്‍, അന്തരീക്ഷത്തില്‍ നിന്ന് ശേഖരിക്കുന്ന ഓക്സിജനുമായി സംയോജിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. വൈദ്യുതി ആവശ്യത്തില്‍ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന പക്ഷം, ലിഥിയം ബാറ്ററിയില്‍ ഇതു സംരക്ഷിക്കും. ജര്‍മനി, സ്വീഡന്‍, ചൈന എന്നിവിടങ്ങളില്‍ ഇതിനകം തന്നെ ഹൈഡ്രജന്‍ തീവണ്ടികള്‍ സര്‍വീസ് നടത്തുന്നുണ്ട്.
ട്രെയിനിന്റെ പ്രവര്‍ത്തനം ഇങ്ങനെ
ഫ്യൂവല്‍ സെല്ലുകള്‍ ഉപയോഗിച്ചാണ് ട്രെയിന്‍ ഓടുക. ഇവിടെ, ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും, ഈ വൈദ്യുതിയിലാണ് ട്രെയിന്‍ പ്രവര്‍ത്തിക്കുക. പ്രവര്‍ത്തനത്തില്‍ നിന്നുണ്ടാകുന്ന അവശിഷ്ടം നീരാവിയായി അന്തരീക്ഷത്തിലേക്കു പുറന്തള്ളപ്പെടും. ആവശ്യത്തിലധികം വൈദ്യുതി ഉത്പാദിപ്പിക്കുന്നുവെങ്കില്‍, ട്രെയിനില്‍ തന്നെ ഉള്ള ലിഥിയം ബാറ്ററിയില്‍ സംഭരിച്ച് ഉപയോഗിക്കും.