June 8, 2025

താരിഫ് വർധനവ്: സ്വകാര്യ ടെലികോം കമ്പനികൾക്ക് വരിക്കാരുടെ കുറവ്, ബി.എസ്.എന്‍.എല്‍ നേട്ടത്തിലേക്ക്

0
images (1) (29)

താരിഫ് വർധനയ്ക്കുശേഷം രാജ്യത്തെ മൂന്നു പ്രമുഖ ടെലികോം കമ്പനികളുടെ വരിക്കാരുടെ എണ്ണം കുറയുകയും, അതേസമയം, പൊതുമേഖലാ ടെലികോം സ്ഥാപനമായ ബി.എസ്.എന്‍.എല്‍ വരിക്കാരുടെ എണ്ണം കൂടുകയും ചെയ്തുവെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. താരിഫ് വർധനക്ക് പിന്നാലെയുള്ള ആദ്യ രണ്ടു മാസങ്ങളിൽ (ജൂലൈ, ഓഗസ്റ്റ്) മാത്രം 54.64 ലക്ഷം പുതിയ വരിക്കാർ ബി.എസ്.എന്‍.എല്ലിലേക്ക് ചേർന്നതായി സിന്ധ്യ അറിയിച്ചു. 4ജി സേവനം ആരംഭിക്കാതിരുന്നതുകൊണ്ട് കഴിഞ്ഞ രണ്ടുവർഷമായി വരിക്കാരുടെ എണ്ണത്തിൽ ഇടിവ് നേരിട്ടിരുന്ന ബി.എസ്.എന്‍.എല്‍, ഇപ്പോഴത്തെ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ മികച്ച മുന്നേറ്റം നടത്തി.

കേരളത്തിലും മുന്നേറ്റം

കേരളത്തിൽ ജൂലൈ ആദ്യവാരം താരിഫ് വർധന നടപ്പിലാക്കിയതിനു ശേഷം ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ (വി.ഐ) തുടങ്ങിയ സ്ഥാപനങ്ങൾ വരിക്കാരെ നഷ്ടപ്പെട്ടപ്പോൾ, ബി.എസ്.എന്‍.എല്ലിന് 91,444 പുതിയ വരിക്കാർ ചേർന്നു. ജിയോയ്ക്ക് കേരളത്തിൽ മാത്രം 1.73 ലക്ഷം വരിക്കാരെ നഷ്ടമായി. രാജ്യത്ത് ആകെ 47.77 ലക്ഷം വരിക്കാരെയാണ് ജിയോ നഷ്ടം നേരിട്ടത്. എയർടെല്ലിന് 41.03 ലക്ഷവും, വി.ഐയ്ക്കും 32.88 ലക്ഷവും വരിക്കാരെ നഷ്ടമായി.

കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം ഒരു കരുതലായി

കഴിഞ്ഞ വർഷം ജൂണിൽ വലിയ കടബാധ്യതയിലായിരുന്ന ബി.എസ്.എന്‍.എല്ലിനെ സഹായിക്കാൻ കേന്ദ്ര സർക്കാർ 89,047 കോടി രൂപയുടെ സഹായ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. 12 വർഷമായി നഷ്ടത്തിലായിരുന്ന ബി.എസ്.എന്‍.എല്‍, 4ജി, 5ജി സേവനങ്ങൾ ഉടൻ രാജ്യത്താകെ ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. ഇപ്പോഴും സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് പൂര്‍ണമായും കരകയറിയിട്ടില്ലെങ്കിലും നികുതിയ്ക്ക് മുമ്പുള്ള ലാഭം (EBITDA) പോസിറ്റിവ് ആയതിനെ മന്ത്രി സിന്ധ്യ ആശാവഹമായി വിശേഷിപ്പിച്ചു.

വിപണിയിൽ ജിയോയുടെ ആധിപത്യം

ഇതിനിടയിലും ടെലികോം വിപണിയിൽ ജിയോയാണ് മുന്നിൽ നിൽക്കുന്നത്. ഓഗസ്റ്റ് കണക്കുകൾ പ്രകാരം 40.5 ശതമാനം വിപണി വിഹിതമുള്ളത് ജിയോയ്ക്കാണ്. എയർടെല്ലിന് 33%, വി.ഐക്ക് 18%, ബി.എസ്.എന്‍.എല്ലിന് 8% വിപണി വിഹിതവുമാണെന്ന് ട്രായിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ആകെയുള്ള വരിക്കാരിൽ നിന്നുള്ള ഏകദേശം വരുമാനമാനമായി എയർടെൽ 211 രൂപയുടെ എ.ആര്‍.പി.യു.യിൽ മുന്നിലാണ്. ജിയോയ്ക്ക് 195 രൂപയും, വി.ഐയ്ക്ക് 146 രൂപയും, ബി.എസ്.എന്‍.എല്ലിന് 100 രൂപയും എ.ആര്‍.പി.യു.യാണെന്നും കണക്കുകൾ കാണിക്കുന്നു. ബി.എസ്.എന്‍.എല്ലിന്റെ നിരക്കുകൾ മറ്റു ടെലികോം ഓപറേറ്റർമാരെക്കാൾ കുറഞ്ഞതാണെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *