ഇ. കൊളി വിവാദം: അമേരിക്കയിലെ ഫാസ്റ്റ് ഫുഡ് ശൃംഖലകൾ ഉള്ളി പിന്‍വലിച്ചു

മക്ഡൊണാള്‍ഡ്സിന്റെ ബർഗറുകളിൽ ഇ. കൊളി ബാക്ടീരിയ കലർന്നതായി കണ്ടെത്തിയതിനെ തുടർന്ന് 10 സംസ്ഥാനങ്ങളിൽ 49 പേർക്ക് രോഗബാധിതരായെന്നും, അതിൽ ഒരാൾ മരിച്ചെന്നും യുഎസ് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ, നിരവധി ഫാസ്റ്റ് ഫുഡ് ബ്രാൻഡുകൾ—കേഫ്സി, ബർഗർ കിംഗ്, പിസ്സ ഹട്ട്, ടാക്കോ ബെൽ—അവരുടെ മെനുവിൽ നിന്ന് ഉള്ളി പിന്‍വലിക്കാൻ തീരുമാനിച്ചു.മക്ഡൊണാള്‍ഡ്‌സിന് ഉള്ളി നൽകുന്ന ടെയ്ലർ ഫാംസ് എന്ന കമ്പനിയിലൂടെയാണ് ഇ. കൊളി പടർന്നതെന്നാണ് റിപ്പോർട്ട്. ബർഗർ കിംഗിനും ഈ കമ്പനി ഉള്ളി നൽകുന്നു, എന്നാൽ അവിടെ ഇ. കൊളി ബാധിച്ച് റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ഏറ്റവും പുതിയ വിതരണം ചെയ്ത ഉള്ളി ബാധിച്ചുവെന്നത് യുഎസ് കൃഷി വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണയായി, കൃത്യമായി പാകം ചെയ്താൽ ഇ. കൊളി നശിച്ചുപോകുന്നു, എന്നാൽ മക്ഡൊണാള്‍ഡ്സിന്റെ ബീഫ് പാറ്റികളിൽ ഉള്ളി വഴി അണുബാധ പടർന്നെന്നാണ് സംശയം.ഇ. കൊളി ഭക്ഷണം കഴിച്ചതിനു ശേഷം 3 മുതൽ 9 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. ഈ സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്, മക്ഡൊണാള്‍ഡ്സിന്റെ ഓഹരികൾ 7% ഇടിഞ്ഞു. എന്നിരുന്നാലും, അവരുടെ വിൽപനയിൽ ഇ. കൊളി കേസിന്റെ ആഘാതമില്ലെന്ന് മക്ഡൊണാൾഡ്‌സ് വ്യക്തമാക്കി.