June 8, 2025

ഓറിയന്റ് സിമന്റ് ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്; സിമന്റ് വിപണിയില്‍ ബിര്‍ല-അദാനി മത്സരം ശക്തമാകുന്നു

0
images (1) (18)

അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള അംബുജ സിമന്റ്‌സ്, ഓറിയന്റ് സിമന്റ് ലിമിറ്റഡിനെ (ഒ.സി.എല്‍) 8,100 കോടി രൂപയുടെ ഓഹരി മൂല്യത്തില്‍ ഏറ്റെടുത്തു. ഈ ഇടപാടിൽ, നിലവിലെ പ്രമോട്ടർമാരില്‍ നിന്ന് 46.8 ശതമാനം ഓഹരികൾ അംബുജ സിമന്റ്‌സ് സ്വന്തമാക്കി. ഓറിയന്റ് സിമന്റ്, സി.കെ. ബിര്‍ലയുടെ നേതൃത്വത്തിലുള്ള സി.കെ. ബിര്‍ല ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഓറിയന്റ് സിമന്റ് ഏറ്റുവാങ്ങിയത്, ബിര്‍ള ഗ്രൂപ്പ് മറ്റ് ബിസിനസുകളില്‍ കൂടുതല്‍ ശ്രദ്ധ നൽകാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സി.കെ. ബിര്‍ള പ്രതികരിച്ചു. ഓറിയന്റ് സിമന്റ്, പ്രതിവര്‍ഷം 8.5 ദശലക്ഷം ടണ്‍ (എം.ടി.പി.എ) ഉത്പാദന ശേഷിയുള്ള കമ്പനിയാണ്. ഈ ഏറ്റെടുക്കൽ, അദാനി സിമന്റ്‌സിന്റെ ആകെ ഉത്പാദന ശേഷിയെ 97.4 എം.ടി.പി.എ ആയി ഉയർത്തുന്നു. 100 ദശലക്ഷം ടണ്‍ പ്രതിവര്‍ഷം ഉത്പാദന ശേഷി ലക്ഷ്യമിട്ട അദാനി ഗ്രൂപ്പിന്റെ ഈ നീക്കം, അതിനോട് അടുത്തുവെന്നും അംബുജ സിമന്റ്‌സ് ഡയറക്ടര്‍ കരണ്‍ അദാനി വ്യക്തമാക്കി. കൂടാതെ, ഈ ഇടപാടിലൂടെ ഇന്ത്യയിലെ സിമന്റ് വിപണിയിലെ അദാനി ഗ്രൂപ്പിന്റെ വിഹിതം 2 ശതമാനം കൂടും. ഓറിയന്റ് സിമന്റ് പ്ലാന്‍റുകളോടൊപ്പം രാജസ്ഥാനിലെ ലൈംസ്റ്റോണ്‍ ഖനിയും അദാനി ഗ്രൂപ്പ് ഏറ്റെടുത്തു.ഈ ഇടപാട് പൂര്‍ത്തിയാവാൻ സെബി, ഓഹരി നിയന്ത്രണ സ്ഥാപനത്തിന്റെ അംഗീകാരം ആവശ്യമാണ്. ഇന്ത്യയിലെ സിമന്റ് വിപണിയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള മത്സരത്തില്‍ ബിര്‍ള ഗ്രൂപ്പിന്റെ ആദിത്യ ബിര്‍ലയും അദാനി ഗ്രൂപ്പും തമ്മിലാണ് പ്രധാനം. 4.11 ലക്ഷം കോടി രൂപയുടെ വിപണിയിലേക്ക് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിൽ വളരുമെന്ന് കരുതുന്ന സിമന്റ് മേഖലയിലാണ് ഇവരുടെ ശ്രദ്ധ. ബിര്‍ള ഗ്രൂപ്പിന്റെ അള്‍ട്രാടെക് 31% വിപണി വിഹിതത്തോടെ മുന്നിലാണ്, എന്നാൽ 2022-ൽ സിമന്റ് മേഖലയിൽ പ്രവേശിച്ച അദാനി, നിലവില്‍ രണ്ടാമത് സ്ഥിതിചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *