June 8, 2025

ബയോടെക് മേഖലയിൽ ഇന്ത്യയ്ക്ക് 150 ബില്യണ്‍ ഡോളറിന്റെ വളർച്ച

0
images (1) (3)

ഇന്ത്യയുടെ ബയോടെക്നോളജി മേഖലയിലെ വളർച്ച ശ്രദ്ധേയമാണെന്ന് ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സില്‍ (ബിഐആര്‍എസി). ഇന്ത്യയുടെ ബയോ ഇക്കണോമി നിലവില്‍ 150 ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ളതാണെങ്കിലും, നവീകരണവും ഉല്‍പ്പന്ന വികസനവും അടിസ്ഥാനമാക്കിയുള്ള കൂടുതൽ അവസരങ്ങൾ ഉപയോഗിക്കാനുണ്ട്. ഇത് രാജ്യത്തിന്റെ ആഗോള നിലയെ കൂടുതല്‍ ഉയർത്തുമെന്ന് ബിഐആര്‍എസി മാനേജിംഗ് ഡയറക്ടര്‍ ഡോ. ജിതേന്ദ്ര കുമാര്‍ പറഞ്ഞു.ബിഐആര്‍എസി ഒരു ലാഭേച്ഛയില്ലാത്ത പൊതു മേഖലാ സ്ഥാപനമാണ്, ഇത് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബയോടെക്നോളജിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ബയോടെക് മേഖലയിലെ സംരംഭകത്വം, ഗവേഷണം, നവീകരണം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് വലിയ പങ്ക് വഹിക്കുന്നു.ആഗോള ആരോഗ്യ സംരക്ഷണത്തിൽ ഇന്ത്യയുടെ സംഭാവനകളെയും ഡോ. ജിതേന്ദ്ര കുമാര്‍ ചൂണ്ടിക്കാട്ടി. ലോകത്തിലെ 40 ശതമാനം ജനറിക് മരുന്നുകള്‍ ഇന്ത്യന്‍ കമ്പനികളാണ് വിതരണം ചെയ്യുന്നത്. ബിഐആര്‍എസി പല പ്രോഗ്രാമുകളിലൂടെ നവീകരണത്തിനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കുന്നു. ‘എന്റര്‍പ്രൈസിലേക്ക് അക്കാദമിക് പരിവര്‍ത്തനം’ എന്ന ലക്ഷ്യത്തോടെ, ശാസ്ത്രജ്ഞര്‍ക്ക് അവരുടെ ഗവേഷണങ്ങളെ വിപണിയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കുന്നതിലൂടെയാണ് ബഐആര്‍എസി പ്രവര്‍ത്തിക്കുന്നത്.2012-ല്‍ ആരംഭിച്ചതിന് ശേഷം, ബഐആര്‍എസി ബയോടെക് മേഖലയിലെ സംരംഭങ്ങള്‍ക്ക് മികവുറ്റ ഇന്നൊവേഷന്‍ ഇക്കോസിസ്റ്റം സൃഷ്ടിച്ചുവെന്ന് കുമാര്‍ പറഞ്ഞു. ഇന്ത്യയിലെ ബയോടെക് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 300-ല്‍ നിന്ന് 8,000-ലേക്ക് ഉയരാന്‍ ഇത് സഹായിച്ചു. രാജ്യം 35 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബയോ ഇക്കണോമിയില്‍ നിന്ന് 150 ബില്യണ്‍ ഡോളറിലേക്കെത്തിയതിൽ ഗവണ്‍മെന്റിന്റെ വലിയ പിന്തുണ ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തടസങ്ങള്‍ക്കിടയിലും, ലബോറട്ടറി സ്ഥലം കണ്ടെത്തുന്നത് സ്റ്റാര്‍ട്ടപ്പുകള്‍ക്കു വെല്ലുവിളിയാണെന്നും, ബഐആര്‍എസി ‘പ്ലഗ് ആന്‍ഡ് പ്ലേ’ ലബോറട്ടറികളിലൂടെ ഈ പ്രശ്നം പരിഹരിക്കുന്നതായി ഡോ. ജിതേന്ദ്ര കുമാര്‍ വിശദീകരിച്ചു.എങ്കിലും, ഇന്ത്യ ഗവേഷണ-വികസന (ആര്‍&ഡി) ചെലവുകളില്‍ മുന്നില്ല. യുഎസും ചൈനയും പോലുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ജിഡിപിയുടെ 0.8 ശതമാനം മാത്രമാണ് ആര്‍&ഡി പദ്ധതികള്‍ക്ക് നിക്ഷേപിക്കുന്നത്. സര്‍ക്കാര്‍ ഫണ്ടിങ്ങിനൊപ്പം വ്യവസായങ്ങളെയും ആര്‍&ഡി നിക്ഷേപത്തില്‍ സജീവമാക്കുന്നതിനുള്ള നടപടികള്‍ ബഐആര്‍എസി സ്വീകരിക്കുന്നുണ്ട്, ഇതില്‍ ബയോടെക് ഇന്‍ഡസ്ട്രി പാര്‍ട്ണര്‍ഷിപ്പ് പ്രോഗ്രാം പ്രധാനമാണ്.ഇന്ത്യ ബയോടെക് മേഖലയിലെ ആഗോള നേതാവാകുന്നതിന് പ്രൈവറ്റ് സെക്ടറില്‍ നിന്നും ആര്‍&ഡി നിക്ഷേപം വര്‍ധിപ്പിക്കുന്നത് അനിവാര്യമാണെന്നും, അതിനായുള്ള നടപടികള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *