June 8, 2025

തിരുവനന്തപുരം വിമാനത്താവളത്തില്‍ 1,300 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഒരുങ്ങി അദാനി ഗ്രൂപ്പ്

0
images (2) (12)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 1,300 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ് ലിമിറ്റഡ്. “പ്രോജക്ട് അനന്ത” എന്ന പേരില്‍ അറിയപ്പെടുന്ന പദ്ധതി നിലവിലെ വിമാനത്താവളം ആധുനിക സൗകര്യങ്ങളിലേക്ക് മാറ്റാനായാണ് ലക്ഷ്യമിടുന്നത്. പദ്ധതി ഈ സാമ്പത്തിക വര്‍ഷത്തില്‍ തുടങ്ങുകയും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും.തിരുവനന്തപുരം ഗ്ലോത്ത് കോന്‍ക്ലേവില്‍ നടത്തിയ പ്രഖ്യാപനത്തില്‍ കമ്പനി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. 2021ല്‍ 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് കൈമാറിയ കേരളത്തിലെ ആദ്യ വിമാനത്താവളമാണിത്.കേരളത്തിലെ ക്ഷേത്രങ്ങളോട് സാമ്യമുള്ള ആകര്‍ഷകമായ ഡിസൈന്‍ ഉള്‍പ്പെടുത്തി നിലവിലെ ടെര്‍മിനല്‍ 2 നവീകരിക്കുകയും, 1,300 കോടി രൂപയുടെ നിക്ഷേപത്തോടെ വിശാലമായ ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യും. 2011ല്‍ ആരംഭിച്ച 45,000 ചതുരശ്ര അടിയിലുള്ള ടെര്‍മിനല്‍ രണ്ടിന് 32 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ശേഷിയുണ്ട്, ഇത് 1.2 കോടി യാത്രക്കാരിലേക്ക് ഉയര്‍ത്തുന്നതിന് ടെര്‍മിനല്‍ 1,65,000 ചതുരശ്ര അടിയിലേക്ക് വികസിപ്പിക്കും. പുതിയ ടെര്‍മിനലില്‍ അറൈവല്‍, ഡിപ്പാര്‍ച്ചര്‍ എന്നീ മേഖലകള്‍ വ്യത്യസ്ത നിലകളില്‍ ക്രമീകരിക്കും. എയര്‍പോര്‍ട്ട് പ്ലാസ, ഹോട്ടല്‍, വ്യാപാര കേന്ദ്രം, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം, മെച്ചപ്പെട്ട പാര്‍ക്കിംഗ് സൗകര്യങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തും. അടുത്തിടെ, തിരുവനന്തപുരത്തെ എയര്‍ ട്രാഫിക് മൂവ്‌മെന്റുകള്‍ 100 എണ്ണം പ്രതിദിനം നിന്ന് 118 ആയി ഉയരുകയും, പുതിയ സര്‍വീസുകള്‍ ആരംഭിച്ചതോടെ ഈ വര്‍ഷം 50 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനാകുമെന്ന് കമ്പനി പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. അടുത്ത വര്‍ഷമാദ്യം റണ്‍വേ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ യാത്രക്കാരുടെ എണ്ണം കുറയാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *