June 8, 2025

ബോയിംഗ് ജീവനക്കാരുടെ സമരം: 17,000 പിരിച്ചുവിടല്‍, 10% തൊഴിലാളികളെ കുറയ്ക്കാനൊരുങ്ങി കമ്പനി

0
images (2) (16)

ബോയിംഗ് കമ്പനിയില്‍ നീണ്ടു പോകുന്ന ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് ചെലവുകള്‍ കുറയ്ക്കുന്നതിനായി 17,000 പേരെ പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സമരം 33,000 ജീവനക്കാരുടെ ജോലി സുരക്ഷയെ ബാധിക്കാനാണ് സാധ്യത. കണക്കുകളില്‍ ഏകദേശം 50 ലക്ഷം ഡോളര്‍ നഷ്ടമുണ്ടാകും എന്നാണ് വിലയിരുത്തല്‍. ഇതിനുള്ള പരിഹാരമായാണ് ജീവനക്കാരെ 10 ശതമാനം കുറക്കാനായി തീരുമാനിച്ചത് എന്ന് ബോയിംഗ് സി.ഇ.ഒ കെല്ലി ഒര്‍ട്ട്ബര്‍ഗ് അറിയിച്ചു.വരുമാനത്തിന്റെ നിയന്ത്രണത്തിന് മുന്‍തൂക്കം നല്‍കുന്നതിന് മാനേജര്‍മാരും മറ്റ് സാധാരണ ജീവനക്കാരും ഉള്‍പ്പെടുന്നവരെ പിരിച്ചുവിടല്‍ തീരുമാനിക്കപ്പെട്ടു. ഇതോടെ, സമരം അവസാനിപ്പിക്കാനായി തൊഴിലാളികളെ പിന്തിരിപ്പിക്കാന്‍ ഇത് പ്രാപ്തമാകും എന്ന് ഓഹരി വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സമരത്തില്‍ തുടരുന്നവര്‍ക്ക് ശമ്പളവും നഷ്ടപ്പെടുന്ന സാഹചര്യമാണ് രൂപം കൊണ്ടിരിക്കുന്നത്. സമരം അവസാനിപ്പിക്കാനുള്ള നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.സമരത്തെ തുടര്‍ന്ന്, ബോയിംഗ് കമ്പനിക്ക് പ്രതിമാസം 10 ലക്ഷം ഡോളറിന്റെ നഷ്ടം സംഭവിക്കുന്നതായി കണക്കാക്കുന്നു. 777 എക്‌സ് വിമാനങ്ങളുടെ ഓര്‍ഡറുകള്‍ ഒരുവര്‍ഷം പിന്നോട്ട് നീട്ടേണ്ടി വരും, 2026 ലാണ് ഈ വിമാനങ്ങള്‍ കമ്പനി വിതരണം ചെയ്യുക. 767 ഫ്രീറ്റര്‍ പ്രോഗ്രാമിനെ 2027ല്‍ അവസാനിപ്പിക്കാനും തീരുമാനമെടുക്കുകയും, ഈ പ്രോഗ്രാമില്‍ 29 വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.അതിനിടെ, സാമ്പത്തിക പ്രയാസങ്ങള്‍ നേരിടാനായി ബോയിംഗ് ഓഹരികളും കണ്‍വേര്‍ട്ടിബള്‍ ബോണ്ടുകളും വിറ്റഴിച്ച് ഒരു സാമ്പത്തിക നീക്കം നടത്തുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം ഒന്നര കോടി ഡോളറിന്റെ ഫണ്ട് സമാഹരിക്കുക എന്നതാണ് ബോയിംഗ് ലക്ഷ്യമിടുന്നത്.സെപ്തംബര്‍ 13നാണ് 33,000 ജീവനക്കാര്‍ പുതിയ തൊഴില്‍ കരാറിനെ എതിര്‍ത്തും ശമ്പള വര്‍ധന ആവശ്യപ്പെട്ടും സമരം ആരംഭിച്ചത്. ബോയിംഗ് 25 ശതമാനം ശമ്പള വര്‍ധനയ്ക്ക് സന്നദ്ധമെന്ന് അറിയിച്ചിരുന്നുവെങ്കിലും തൊഴിലാളികള്‍ 40 ശതമാനം വേണമെന്ന് ആവശ്യമുന്നയിച്ചിരിക്കുന്നു. സിയാറ്റില്‍ നിന്നും തെക്കന്‍ കാലിഫോര്‍ണിയയിലേക്ക് നിര്‍മാണ യൂണിറ്റ് മാറ്റാനും തൊഴിലാളികള്‍ എതിര്‍ത്തു. 30 ശതമാനം ശമ്പള വര്‍ധനയ്ക്ക് ബോയിംഗ് തയ്യാറാണെന്ന് അറിയിച്ചെങ്കിലും അത് അംഗീകരിക്കപ്പെട്ടിട്ടില്ല. സമരം നീണ്ടു പോകുന്നതില്‍ അമേരിക്കന്‍ സര്‍ക്കാരും ഇടപെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *