കിംസ് ആശുപത്രി നാഗർകോവിൽ സേവനം ആരംഭിച്ചു

നാഗർകോവിൽ: പ്രശസ്തമായ കിംസ് ഹെൽത്ത്, ഔദ്യോഗികമായി തമിഴ്നാട്ടിലേക്ക് ആശുപത്രി സേവനങ്ങൾ വ്യാപിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി, നാഗർകോവിലിൽ ആധുനിക സൗകര്യങ്ങളോടും അത്യാധുനിക ചികിത്സാ സംവിധാനങ്ങളോടും കൂടിയ ആശുപത്രി ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ തമിഴ്നാട് വ്യവസായ വകുപ്പ് മന്ത്രി ടി ആർ ബി രാജ മുഖ്യാതിഥിയായി. ആരോഗ്യ മന്ത്രി എം സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷീരവികസന വകുപ്പ് മന്ത്രി മനോ തങ്കരാജ്, കിംസ് ഹെൽത്ത് ചെയർമാൻ ഡോ. എം ഐ സഹദുള്ള, ക്വാളിറ്റി കെയർ ഗ്രൂപ്പ് എംഡി വരുൺ ഖന്ന എന്നിവർ പങ്കെടുത്തു.അത്യാധുനിക സൗകര്യങ്ങളുള്ള ഈ ആശുപത്രിയിൽ, ഒരേസമയം 210പേരെ കിടത്തി ചികിത്സയ്ക്കായി സജ്ജീകരിച്ചിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന കാത്ത് ലാബ്, മൾട്ടി ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ, ക്യാൻസർ ചികിത്സ, ഓർത്തോപീഡിക്സ്, ട്രോമാ കെയർ, കാർഡിയാക് വിഭാഗം എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.”ജനങ്ങൾക്ക് ഗുണമേന്മയുള്ള ആരോഗ്യപരിചരണം നൽകുക എന്നതാണ് ഈ ആശുപത്രി ആരംഭിച്ചതിലെ പ്രധാന ലക്ഷ്യം,” എന്നും “ലോകോത്തര ക്ലിനിക്കൽ പ്രോട്ടോക്കോളുകളും നൈതിക മാനദണ്ഡങ്ങളും പാലിച്ച് വ്യക്തിഗത പരിചരണം നൽകുന്നതാണ് ഞങ്ങളുടെ മുഖ്യലക്ഷ്യം,” എന്നും കിംസ് ഹെൽത്ത് ചെയർമാൻ ഡോ. എം ഐ സഹദുള്ള പ്രസ്താവിച്ചു.