ഒരു കോടിയിലധികം മൊബൈൽ കണക്ഷനുകൾ വിച്ഛേദിച്ചു

ഒരു കോടിയിലധികം മൊബൈൽ കണക്ഷനുകൾ വിച്ഛേദിച്ചതായി ടെലികോം റെഗുലേറ്റർ ട്രായ് (TRAI)യും ടെലികോം വകുപ്പും സംയുക്തമായി പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും നടത്തി ഉപയോഗിച്ച 2.27 ലക്ഷം മൊബൈൽ ഹാൻഡ്സെറ്റുകൾ ടെലികോം വകുപ്പിന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടുവന്ന് ബ്ലോക്കാക്കിയിട്ടുണ്ട്. ‘സഞ്ചാര്‍സാഥി’ യുടെ സഹായത്തോടെ, ഏകദേശം ഒരു കോടിയിലധികം വഞ്ചനാപരമായ മൊബൈൽ കണക്ഷനുകൾ വിച്ഛേദിച്ചിരിക്കുന്നു. കൂടാതെ, സൈബർ കുറ്റകൃത്യങ്ങൾക്കു പങ്കാളിയായ 2.27 ലക്ഷം മൊബൈൽ ഹാൻഡ്സെറ്റുകൾ ഉപയോഗത്തിൽ നിന്നും തടഞ്ഞിട്ടുണ്ട്’ എന്ന് പ്രസ്താവന വ്യക്തമാക്കുന്നു.ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) സ്പാം കോളുകളുടെ വർദ്ധിച്ചുവരുന്ന ഭീഷണി തടയുന്നതിനായി, റോബോകോളുകൾക്കും മുന്‍കൂട്ടി റെക്കോർഡ് ചെയ്ത കോളുകൾക്കും വേണ്ടിയുള്ള ബൾക്ക് കണക്ഷനുകൾ ഉപയോഗിക്കുന്ന എന്റിറ്റികളെ വിച്ഛേദിക്കുകയും കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്യാൻ ടെലികോം ഓപ്പറേറ്റർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ‘കഴിഞ്ഞ രണ്ടു ആഴ്ചക്കിടെ, 3.5 ലക്ഷത്തിലധികം നമ്പറുകൾ വിച്ഛേദിക്കുകയും 50 എന്റിറ്റികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ, 3.5 ലക്ഷം ഉപയോഗിക്കാത്തതും സ്ഥിരീകരിക്കാത്തതുമായ എസ്.എം.എസ് ഹെഡറുകളും 12 ലക്ഷം ഉള്ളടക്ക ടെംപ്ലേറ്റുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്,’ എന്നതാണ് പ്രസ്താവനയിൽ ഉള്ളത്.ഇതിൽ കൂടാതെ, ടെലികോം റെഗുലേറ്റർ ഗുണനിലവാര സംബന്ധമായ സേവന ചട്ടങ്ങളുടെ പുതുക്കിയ പതിപ്പും പുറത്തിറക്കിയിട്ടുണ്ട്. 2024 ഒക്ടോബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. 2025 ഏപ്രിൽ 1 മുതൽ, മുൻപ് ത്രൈമാസങ്ങളിൽ നടത്തിയിരുന്ന മൊബൈൽ സേവനങ്ങളുടെ ഗുണനിലവാര നിരീക്ഷണം പ്രതിമാസം അടിസ്ഥാനമാക്കി നടത്തും.