June 8, 2025

കടബാധ്യതകള്‍ക്കൊപ്പം നികുതി കുടിശികയും, ബൈജൂസിന് കടുത്ത പ്രതിസന്ധി

0
images (1) (3)

പ്രതിസന്ധികളിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ബൈജൂസിന് പുതിയ തിരിച്ചടി നികുതി കുടിശ്ശികയുമായി ബന്ധപ്പെട്ടു കനത്ത ബുദ്ധിമുട്ട് നേരിട്ടുകൊണ്ടിരിക്കുകയാണ് ബൈജൂസ്. കേന്ദ്ര, കര്‍ണാടക നികുതി വകുപ്പുകൾ കമ്പനിയെ 848 കോടി രൂപ അടയ്ക്കാൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര നികുതി വകുപ്പ് 157 കോടി രൂപ ബൈജൂസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്, അതേസമയം കര്‍ണാടക നികുതി വകുപ്പ് 691 കോടി രൂപ കുടിശ്ശികയായി ആവശ്യപ്പെടുന്നുണ്ട്. ഇതോടെ കമ്പനി ഏകദേശം 850 കോടി രൂപയുടെ നികുതി അടയ്ക്കേണ്ട നിലയിലായി.കോടതി നിയമിച്ച മാനേജർ പങ്കജ് ശ്രീവാസ്തവ ഇപ്പോൾ ബൈജൂസ് കൈകാര്യം ചെയ്യുകയാണ്. ബൈജൂസിന് കുടിശ്ശികയുള്ള വായ്പാ ദാതാക്കള്‍, ജീവനക്കാര്‍, വെണ്ടര്‍മാര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവരോട് അവരവരുടെ ക്ലെയിമുകള്‍ സമര്‍പ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 1,887 പേർ 12,500 കോടി രൂപയുടെ ക്ലെയിമുകൾ സമര്‍പ്പിച്ചിട്ടുണ്ട്, കൂടാതെ അവയിൽ ഭൂരിഭാഗവും ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.കോവിഡ് മഹാമാരി ശേഷം ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായ തിരിച്ചടിയാണ് ബൈജൂസിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്. ബൈജു രവീന്ദ്രനും ദിവ്യ ഗോകുല്‍നാഥും ചേര്‍ന്ന് 2011-ല്‍ സ്ഥാപിച്ച ബെംഗളൂരു ആസ്ഥാനമായ കമ്പനിയായ ബൈജൂസ്, 28,000 കോടി രൂപയുടെ വിദേശ നിക്ഷേപം (എഫ്ഡിഐ) 2023 വരെ നേടുകയും 1.8 ലക്ഷം കോടി രൂപ മൂല്യമുള്ള കമ്പനിയായി വളരുകയും ചെയ്തിരുന്നു. എന്നാല്‍, കമ്പനിയുടേ സംരംഭം തകര്‍ന്നത് അതിവേഗത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *