കുതിച്ചുയർന്ന് ഇന്ത്യൻ സൗന്ദര്യ വിപണി

ഇന്ത്യയിലെ സൗന്ദര്യ, പേഴ്സണല്‍ കെയര്‍ (ബിപിസി) വിപണി അതിവേഗം വളര്‍ച്ച നേടുകയാണ്. 2028 ഓടെ ഈ മേഖല 34 ബില്യണ്‍ യുഎസ് ഡോളറിലേക്ക് വളരുമെന്നാണ് നൈക്ക ബ്യൂട്ടി ട്രെന്‍ന്‍ഡ്‌സിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പ്രതീക്ഷിക്കുന്നത്. 2023-ല്‍ 21 ബില്യണ്‍ യുഎസ് ഡോളറാണ് ഈ വിപണിയുടെ മൂല്യം. ബിപിസി മേഖല 10-11% വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ മുന്നോട്ട് പോകുകയാണ്, ഇത് ഇന്ത്യയെ ലോകമെമ്പാടും ഏറ്റവും വേഗത്തില്‍ വളരുന്ന വിപണികളിലൊന്നാക്കുന്നു.’2028-ഓടെ 34 ബില്യണ്‍ ഡോളറിലേക്ക് ഇന്ത്യയുടെ ബിപിസി വിപണി കുതിച്ചുയരുമെന്ന് കരുതുന്നു,’ നൈക്കയുടെ പ്രസ്താവന വ്യക്തമാക്കുന്നു. ഇ-കൊമേഴ്സ് ഈ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കും, 25% സിഎജിആര്‍ (ചമ്ബൗണ്ടഡ് അനുവല്‍ ഗ്രോത്ത് റേറ്റ്) കൈവരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.ഉന്നത വരുമാനവും ഉപഭോക്താക്കളിലെ ഉയര്‍ന്ന അഭിലാഷങ്ങളുമാണ് പ്രീമിയം സൗന്ദര്യ വിപണിയെ മുന്നോട്ട് നയിക്കുന്നത്. 2028-ഓടെ ഈ വിഭാഗം 3-3.2 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. 2023-ല്‍ 520-560 ദശലക്ഷം ഉപഭോക്താക്കളെ ഉള്ള ഈ വിപണിയില്‍, സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന സൗന്ദര്യവിദ്യകളുടെ പ്രചാരണം ഉപഭോക്തൃ തിരഞ്ഞെടുപ്പുകളില്‍ വലിയ സ്വാധീനം ചെലുത്തുന്നു.ഓണ്‍ലൈന്‍ വ്യാപാര ചാനലുകള്‍ 25% സിഎജിആറില്‍ വളരുമ്പോള്‍, 2028-ല്‍ മൊത്തം ബിപിസി വിപണിയുടെ 33% വരുമാനത്തില്‍ ഇത് പങ്കാളിയാകും. 2023-ല്‍ 55% ആയിരുന്ന അസംഘടിത ഓഫ്ലൈന്‍ വ്യാപാര വിഹിതം 2028-ല്‍ 35% ആയി കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.