June 8, 2025

പ്രകൃതിദത്ത കൃഷി ; ഉൽപ്പന്നങ്ങൾക്ക് താങ്ങുവില നൽകാൻ ഒരുങ്ങി ഹിമാചൽ പ്രദേശ്

0
Agri

ഹിമാചൽ പ്രദേശ് സംസ്ഥാനത്തിൽ പ്രകൃതി കൃഷി രീതികളിലൂടെ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് താങ്ങുവില നൽകുന്ന സംരംഭം നടപ്പിലാക്കുന്നു. ഫ്രഞ്ച് നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഗ്രികൾച്ചർ, ഫുഡ് ആൻഡ് എൻവയോൺമെന്റിന്റെ ശാസ്ത്രജ്ഞർ സംഘവുമായി സംസാരിക്കുമ്പോൾ, മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു ഈ തീരുമാനത്തെക്കുറിച്ച് വിവരിച്ചു.ഹിമാചൽ പ്രദേശ് പ്രകൃതി കൃഷിയിലൂടെയുള്ള ഉൽപ്പാദനത്തിൽ മുൻപന്തിയിലാണ്. സംസ്ഥാന സർക്കാർ പ്രകൃതിദത്ത കൃഷിരീതിയിൽ ഉൽപ്പാദിപ്പിക്കുന്ന ഗോതമ്പിനും ചോളത്തിനും താങ്ങുവില നൽകുന്നുണ്ട്. ഗോതമ്പിന് കിലോയ്ക്ക് 40 രൂപയും ചോളത്തിന് 30 രൂപയും വാഗ്ദാനം ചെയ്യുന്നു. ഇതിന് പുറമെ, പശുവിൻ പാൽ ലിറ്ററിന് 45 രൂപയും എരുമപ്പാൽ ലിറ്ററിന് 55 രൂപയും സർക്കാർ സംഭരിക്കുന്നു.അടുത്ത അഞ്ചോ ആറോ വർഷത്തിനുള്ളിൽ ഹിമാചൽ പ്രദേശ് പ്രകൃതി കൃഷിയിൽ മുൻനിര സംസ്ഥാനമാകും എന്ന പ്രതീക്ഷയാണ് മുഖ്യമന്ത്രി സുഖു പ്രകടിപ്പിച്ചത്. 50,000 കര്‍ഷകരെ ഉൾപ്പെടുത്തി 2,600 കാർഷിക ഗ്രൂപ്പുകൾ സ്ഥാപിക്കാൻ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. രാസ രഹിത ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കാനും സർട്ടിഫിക്കേറ്റ് നൽകാനുമുള്ള ലക്ഷ്യത്തോടെ “ഹിം ഉന്നതി” എന്ന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കപ്പെടുന്നു.പ്രകൃതി കൃഷിയിലെ പുരോഗതിയെ വിലയിരുത്താൻ ലബോറട്ടോയറ ഇന്റർഡിസിപ്പ്ലിനറി സയൻസസ് ഇന്നോവേഷൻസ്സ് സൊസൈറ്റിസ (ലിസിസ്) ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ. ആലിസൺ മേരി ലോക്കോണ്ടോയുടെ നേതൃത്വത്തിലുള്ള സംഘം ഹിമാചൽ പ്രദേശ് സന്ദർശിച്ചു. ഈ സംഘം യൂറോപ്യൻ കമ്മീഷൻ ധനസഹായത്തോടെയുള്ള അക്രോപിക്‌സ് പ്രോജക്റ്റിന്റെ ഭാഗമായാണ് സന്ദർശനം നടത്തിയത്. ഈ പ്രോജക്റ്റ് കാർഷിക വിള സംരക്ഷണത്തിൽ നൂതനത്വം മുന്നോട്ട് കൊണ്ടുവരാൻ ലക്ഷ്യമിടുന്നു.പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ പ്രതിനിധി സംഘം അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *