സുപ്രീം കോടതിയിൽ ബൈജൂസിന് തിരിച്ചടി

സുപ്രീം കോടതിയിൽ ബൈജൂസിന് തിരിച്ചടിഎജ്യുടെക് സ്ഥാപനമായ ബൈജൂസ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡായ ബിസിസിഐയുമായി നടത്തിയ ഒത്തുതീർപ്പ് നീക്കത്തിന് സുപ്രീം കോടതി സ്റ്റേ ചെയ്‌തു. സ്പോൺസർഷിപ്പ് തുകയിൽ 158 കോടി രൂപ കുടിശിക വരുത്തിയെന്ന് കാട്ടിയായിരുന്നു നേരത്തേ ബൈജൂസിനെതിരെ പാപ്പരത്ത നടപടി ആവശ്യപ്പെട്ട് ബിസിസിഐ ബെംഗളൂരുവിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചത്. ബൈജൂസിന് വായ്പ നൽകിയ യുഎസ് ധനകാര്യസ്ഥാപനങ്ങൾ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. ഹർജിയിന്മേൽ തുടർവാദം കോടതി ഓഗസ്റ്റ് 23 ന് കേൾക്കും.
യുഎസ് ധനകാര്യസ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന ഗ്ലാസ് ട്രസ്റ്റ് കമ്പനി ബൈജൂസിന് വായ്പ നേരെത്തെ അനുവദിച്ചിരുന്നു. എന്നാൽ പാപ്പരത്ത നടപടി ആവശ്യപ്പെട്ട് ഇവർ നേരത്തേ ബെംഗളൂരുവിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ (NCLT) സമീപിച്ചിരുന്നു. 120 കോടി ഡോളറാണ് (ഏകദേശം 10,000 കോടി രൂപ) ബൈജൂസ് ഇനി യുഎസ് വായ്പാദാതാക്കൾക്ക് വീട്ടാനുള്ളത്.