12500 ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ട് ഡെൽ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് വന്നതോടുകൂടി ജീവനക്കാരുടെ എണ്ണം വീണ്ടും കുറച്ച് ഡെല്‍. പതിനായിരത്തിലധികം ജീവനക്കാരെയാണ് ഇത്തവണ അമേരിക്കന്‍ ടെക്നോളജി കമ്പനി പിരിച്ചുവിട്ടത്. 12,500 പേരോളം പുറത്താക്കല്‍ നടപടിക്ക് വിധേയരായെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ രണ്ടാം ഘട്ട പിരിച്ചുവിടലാണിത്. കമ്പനിയുടെ മൊത്തം ജീവനക്കാരില്‍ 10 ശതമാനം വരുമിത്. പ്രവര്‍ത്തനങ്ങള്‍ നവീകരിക്കുന്നതിന്റേയും, എ.ഐ സാങ്കേതികവിദ്യകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റേയും ഭാഗമായാണ് നടപെടിയെന്നാണ് കമ്പനിയുടെ വിശദീകരണം. തൊഴില്‍ നഷ്ടമായ ജീവനക്കാര്‍ക്ക് ചില പിരിച്ചുവിടല്‍ പാക്കേജുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.