തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീരമേഖല സമഗ്ര സർവേ നവംബർ 1ന് തുടങ്ങും. രാവിലെ 8ന് മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഔദ്യോഗിക വസതിയിലെ പശുക്കളുടെ കണക്കെടുപ്പോടെയാണ് സർവേ ആരംഭിക്കുന്നത്.
വിവര ശേഖരണത്തിനായി 756 വാർഡുകളാണ് പരിഗണിച്ചിരിക്കുന്നത്. 378 പേരെയാണ് എന്യൂമറേറ്റർമാരായി തിരഞ്ഞെടുത്തത്.