2000 രൂപാ നോട്ടുകളില്‍ 98 % തിരികെയെത്തി; ബാക്കിയുള്ളത് 6,691 കോടിയുടെ നോട്ടുകൾ

നിരോധിച്ച 2000 രൂപയുടെ നോട്ടുകളിൽ 98.12 ശതമാനം തിരികെ എത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). നിലവില്‍ തിരിച്ചെത്താനുള്ളത് 6,691 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ മാത്രമാണ്. 2023 മേയ് 19നാണ് 2000 രൂപയുടെ നോട്ടുകള്‍ റദ്ദാക്കിയതായി ആര്‍ബിഐ അറിയിച്ചത്. അന്ന് നോട്ടുകളുടെ ആകെ മൂല്യം 3.56 ലക്ഷം കോടി രൂപയായിരുന്നു. 2024 ഡിസംബര്‍ 31 വരെ ഈ തുക 6,691 കോടിയായി കുറഞ്ഞു.
2023 ഒക്ടോബര്‍ വരെ ബാങ്കുകളിലെ എല്ലാ ശാഖകളിലും 2000 രൂപയുടെ നോട്ടുകള്‍ മാറാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. അതിന് ശേഷം, 2023 ഒക്ടോബര്‍ 9 മുതലാണ് ആര്‍ബിഐ ഇഷ്യു ഓഫീസുകളില്‍ നിന്ന് വ്യക്തികളും സ്ഥാപനങ്ങളും 2000 രൂപയുടെ നോട്ടുകള്‍ കൈമാറുകയും അതു പകരം അവരുടെ അക്കൗണ്ടുകളിലേക്ക് തുക നിക്ഷേപിക്കുകയും ചെയ്യാനുള്ള സൗകര്യം വരുത്തിയത്. കൂടാതെ, പൊതുജനങ്ങള്‍ക്ക് ഇന്ത്യയിലെ ഏതെങ്കിലും പോസ്റ്റ് ഓഫീസുകളുടെ സേവനം ഉപയോഗിച്ച് 2000 രൂപയുടെ നോട്ടുകള്‍ ആര്‍ബിഐയുടെ ഇഷ്യു ഓഫീസിലേക്ക് അയച്ച് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക ക്രെഡിറ്റ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അഹമ്മദാബാദ്, ബംഗളൂരു, ബേലാപുര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പുര്‍, ജമ്മു, കാന്‍പുര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പുര്‍, ന്യൂഡല്‍ഹി, പാറ്റ്‌ന, തിരുവനന്തപുരം തുടങ്ങിയ എര്‍ബിഐ ഓഫീസുകളില്‍ നിന്ന് നോട്ട് കൈമാറ്റം ചെയ്യാം.