രാജ്യത്തിന്റെ കയറ്റുമതി ലക്ഷം കോടി ഡോളര്‍ കടക്കും

കൊച്ചി: ഇന്ത്യയുടെ കയറ്റുമതി നടപ്പു സാമ്പത്തികവര്‍ഷം ഒരു ലക്ഷം കോടി ഡോളര്‍ കടക്കുമെന്നാണ് അനുമാനികുന്നത്. അതായത് ഏതാണ്ട് 85 ലക്ഷം കോടി രൂപ.
ലക്ഷ്യം മുന്നോട്ടു വയ്ക്കുന്നത് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് (എഫ്‌ഐഇഒ) ആണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം കയറ്റുമതി82,490 കോടി ഡോളറിന്റേതായിരുന്നു. മുന്‍ വര്‍ഷത്തെ 77,810 കോടി ഡോളറിനേക്കാള്‍ 6.01 ശതമാനമാണ് വര്‍ദ്ധന.
സേവന മേഖലയിലെ കയറ്റുമതി 13.6 ശതമാനം വര്‍ധനയോടെ 38,750 കോടി ഡോളറിലെത്തി. നടപ്പു സാമ്പത്തികവര്‍ഷം 46,500-47,500 കോടി ഡോളറായി വർദ്ധിക്കുമെന്ന്എഫ്‌ഐഇഒ പ്രസിഡന്റ് എസ്.സി.റല്‍ഹാന്‍ പറഞ്ഞു. 43,740 കോടി ഡോളറാണ് ചരക്ക് കയറ്റുമതി. പെട്രോളിയം ഇതര ഉത്പന്നങ്ങളുടെ കയറ്റുമതി മുന്‍ വര്‍ഷത്തെക്കാള്‍ 6 ശതമാനം വര്‍ധനയോടെ 37,410 കോടി ഡോളറായി.