ഇന്ത്യൻ ഫാർമ മേഖലയിൽ കുതിപ്പ് തുടരുന്നു; കയറ്റുമതിയിൽ ശ്രദ്ധേയമായ വളർച്ച

കയറ്റുമതിയില്‍ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ച് ഇന്ത്യന്‍ ഫാര്‍മ മേഖല. 2025 തുടങ്ങുന്നതിന് മുന്‍പ് തന്നെ ഫാര്‍മ മേഖല ലക്ഷ്യമിട്ട വളര്‍ച്ചയുടെ 99% കൈവരിച്ചു കഴിഞ്ഞു. മേഖലയ്ക്ക് തുണയായത് യുഎസിലെയും യൂറോപ്പിലെയും ഉയര്‍ന്ന ആവശ്യകതയാണ്.ഫാര്‍മ മേഖലയുടെ അടുത്ത ലക്ഷ്യം റഷ്യന്‍ വിപണിയിലെ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ്.
കൂടാതെ ആഫ്രിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ മരുന്നുകളുടെ ആവശ്യം കൂടുമെന്നും കരുതുന്നു. നിലവില്‍ സര്‍ജിക്കല്‍സ് ബിസിനസ്, ഡ്രഗ് ഫോര്‍മുലേഷന്‍ ഉല്‍പ്പന്ന ഡിമാന്‍ഡാണ് വർദ്ധിച്ചത്. ആഭ്യന്തര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് ഇതൊരു ബൂസ്റ്റര്‍ ഡോസാണ്.കയറ്റുമതിയുടെ 75%വും ഈ ബിസിനസാണെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് കൊമേഴ്‌സ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സിസ് ഡേറ്റകളും വ്യക്തമാക്കി.
യുഎസിലേക്കുള്ള കയറ്റുമതി ഗണ്യമായി ഉയർന്നിട്ടുണ്ട്. വടക്കേ അമേരിക്കയിലേക്കുള്ള കയറ്റുമതി 6.2 ബില്യണ്‍ ഡോളര്‍ ആയി. മാര്‍ച്ചോടെ 10 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കരുതപ്പെടുന്നത്.ജനറിക് മരുന്നുകളുടെ ലോകത്തിലെതന്നെ നാലാമത്തെ വലിയ ഉത്പ്പാദകരാണ് ഇന്ന് ഇന്ത്യ. മൂന്നാം ലോക രാജ്യങ്ങളുടെ ഫാര്‍മസി എന്ന വിലാസത്തിലായിരുന്നു കോവിഡിനു മുൻപ് ഇന്ത്യ അറിയപ്പെട്ടത്. ഇന്നത് ലോകത്തെ ഫാര്‍മ ഹബ്ബെന്ന വിശേണത്തിലെത്തി നില്‍ക്കുകയാണ്. ഇന്ത്യയുടെ ഔഷധിവപണി 2030-ഓടെ 13,000 കോടി ഡോളറിന്റേതാകുമെന്നാണ് പ്രതീക്ഷ.