ഉള്ളി വില കുതിച്ചുയരുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം: 1,600 ടണ്‍ ഉള്ളി മഹാരാഷ്ട്രയില്‍ നിന്ന് ഡല്‍ഹിയിലേക്ക്

ദീപാവലി അടുത്തതോടെ ഉള്ളി വില കുതിച്ചുയരുന്നത് തടയാനായി കേന്ദ്രസര്‍ക്കാര്‍ വിപണി ഇടപെടല്‍ ആരംഭിച്ചു. മഹാരാഷ്ട്രയിലെ ബഫര്‍ സ്റ്റോക്കില്‍ നിന്ന് 1,600 ടണ്‍ ഉള്ളി ഡല്‍ഹിയില്‍ എത്തിക്കുന്നതിനായി സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. ‘കണ്ട എക്സ്പ്രസ്’ എന്ന് പേരിട്ട പ്രത്യേക ഗുഡ്സ് ട്രെയിന്‍ 20-ാം തിയ്യതിയോടെ ഡല്‍ഹിയില്‍ എത്തും. ഇതുവഴിയാണ് മഹാരാഷ്ട്രയിലെ ലാസല്‍ഗോണ്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ഉള്ളി ഡല്‍ഹിയിലേക്ക് എത്തിക്കുന്നത്. സര്‍ക്കാര്‍ 28 രൂപ വിലയ്ക്കാണ് കിലോ ഉള്ളി മഹാരാഷ്ട്രയില്‍ സംഭരിക്കുന്നത്, ഡല്‍ഹിയില്‍ പൊതുവിപണിയില്‍ ഉള്ളി വില ഇപ്പോൾ കിലോക്ക് 75 രൂപയാണ്. സർക്കാർ സബ്സിഡിയോടെ 35 രൂപയ്ക്കും വിപണിയിൽ വിൽക്കുന്നു എന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം സെക്രട്ടറി നിധി ഖരെയുടെ അറിയിച്ചു, ബഫര്‍ സ്റ്റോക്കില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും ഉള്ളി എത്തിക്കാന്‍ ആലോചനകള്‍ പുരോഗമിക്കുന്നുണ്ട്. 4.7 ലക്ഷം ടണ്‍ ഉള്ളി സ്റ്റോക്കില്‍ നിന്ന് 91,960 ടണ്‍ നാഫെഡിനും മറ്റ് ഏജന്‍സികള്‍ക്കും വിതരണം ചെയ്തിട്ടുണ്ട്. 86,000 ടണ്‍ ഉള്ളി ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ഗോവ, രാജസ്ഥാന്, ബീഹാര്‍, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ട്രെയിന്‍ മാര്‍ഗമുള്ള ഗതാഗതം ചിലവ് കുറയ്ക്കുന്നതും വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്, 56 ട്രക്കിനൊപ്പമുള്ള ഒരു റേക്ക് ഉള്ളി കൊണ്ടുപോയാല്‍ ഗതാഗത ചിലവില്‍ 13.80 ലക്ഷം രൂപ ലാഭം ഉണ്ടാകും.ഡല്‍ഹിയില്‍ എത്തുന്ന ഉള്ളി ഹോള്‍സെയില്‍ വ്യാപാരികള്‍ക്ക് ലേലത്തിലൂടെ വിതരണം ചെയ്യുമെന്ന് ഖരെ വ്യക്തമാക്കി. ഡല്‍ഹിയിലെ നാഫെഡ്, മദര്‍ ഡയറി സഫല്‍ ഔട്ട്ലെറ്റുകള്, കേന്ദ്രീയ ഭണ്ഡാര്‍, ഇ കോമേഴ്സ് പ്ലാറ്റ്ഫോമുകള് എന്നിവ വഴിയും മൊബൈല്‍ വാനുകളിലൂടെ 35 രൂപ നിരക്കില്‍ ഉള്ളി വില്‍പ്പന നടത്തും. 1,000 മൊബൈല്‍ വാനുകളിലൂടെ വിപണിയിലെ സബ്സിഡിയുള്ള വില്‍പ്പനയും ദീപാവലി നേരെ കച്ചവടം നിയന്ത്രിക്കാന്‍ പ്രാപ്തമാക്കും.