June 8, 2025

പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്

0
images (1) (28)

റോയിട്ടേഴ്സ് സര്‍വേ പറയുന്നത് കഴിഞ്ഞ ആറു മാസത്തിടെ ആദ്യമായാണ് പണപ്പെരുപ്പം ഈ പരിധിയിലെയ്ക്ക് താഴുന്നതെന്ന്. ഫെബ്രുവരിയിലെ പണപ്പെരുപ്പം 3.98 ശതമാനമായി. ഇതോടെ റിപ്പോ നിരക്ക് കുറയാന്‍ സാധ്യതയേറി. ഇത് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളെ ശക്തിപ്പെടുത്തുന്നു. ഭക്ഷ്യവിലയിലുണ്ടായ ഇടിവാണ് നേട്ടത്തിന് കാരണമെന്നും സര്‍വേയില്‍ പങ്കെടുത്ത ഭുരിപക്ഷം സാമ്പത്തിക വിദഗ്ധരും ചൂണ്ടികാട്ടി.

പച്ചക്കറി, പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ കുറവാണ് പ്രധാനമായും ചൂണ്ടികാട്ടിയത്. ഈ മാസം 12ന് വരുന്ന പണപ്പെരുപ്പ ഡേറ്റ 3.40% മുതല്‍ 4.65% വരെയാകുമെന്നാണ് അവര്‍ ചൂണ്ടികാട്ടിയത്. ഇതില്‍ 70 ശതമാനം പേരും പ്രതീക്ഷിക്കുന്നത് 4 ശതമാനത്തിന് താഴെയാണ്. ഇത് എപ്രിലിലെ പണനയ യോഗത്തില്‍ റിപ്പോ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയാണ് ചൂണ്ടികാട്ടിക്കുന്നത്.

അതേസമയം ഉഷ്ണതരംഗങ്ങളും കാലാവസ്ഥാ പ്രശ്നങ്ങളും മാര്‍ച്ച് ആദ്യം തന്നെ തിരിച്ച് വരാനുള്ള സാധ്യതയാണ് ബാങ്ക് ഓഫ് അമേരിക്കയിലെ സാമ്പത്തിക വിദഗ്ദ്ധന്‍ രാഹുല്‍ ബജോറിയ പറഞ്ഞത്. ഈ സാമ്പത്തിക വര്‍ഷം സിപിഐ പണപ്പെരുപ്പം 4.8% ആയിരിക്കും. അടുത്ത വര്‍ഷം ഇത് 4.1% ആയി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *