ഉഡാന്‍ യാത്രി കഫേ; ഇനിമുതൽ ചെന്നൈ വിമാനത്താവളത്തിലും

വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് താങ്ങാനാവുന്ന നിരക്കിൽ ഭക്ഷണ ഓപ്ഷനുകള്‍ ഒരുക്കുക എന്ന ലക്ഷ്യവുമായി ഉഡാന്‍ യാത്രി കഫേ. ചെന്നൈ വിമാനത്താവളത്തില്‍ ഉഡാന്‍ യാത്രി കഫേ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു ഉദ്ഘാടനം ചെയ്തു. ഇരുപതു രൂപ മുതല്‍ വിലയിൽ തുടങ്ങുന്ന ഭക്ഷണ ഓപ്ഷനുകള്‍ യാത്രക്കാര്‍ക്ക് ഇവിടെ ലഭ്യമാണ്.
കൊല്‍ക്കത്തയിൽ കഴിഞ്ഞ ഡിസംബറിലാണ് ഉഡാന്‍ യാത്രി കഫേ പദ്ധതി തുടങ്ങിയത്. ഇത് രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിക്കും. ഒരു ചായ പത്ത് രൂപയ്ക്ക് കഫേയില്‍ നിന്നും ലഭിക്കും.
ചെന്നൈയിലെ പ്രധാന വ്യോമയാന വികസനങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റുകളും ചടങ്ങില്‍ മന്ത്രി വിശദീകരിച്ചു. ചെന്നൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2 ന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നും അതിന്റെ ശേഷിയും അടിസ്ഥാന സൗകര്യങ്ങളും കൂടുതല്‍ വര്‍ധിപ്പിച്ചുകൊണ്ട് ഉടന്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പരന്ദൂര്‍ വിമാനത്താവള പദ്ധതിയെക്കുറിച്ച് മന്ത്രി നായിഡു പറഞ്ഞത്, സൈറ്റ് ക്ലിയറന്‍സ് ഇതിനകം ലഭിച്ചു കഴിഞ്ഞുവെന്നും ഡല്‍ഹിയില്‍ ഉടന്‍ തന്നെ തത്വത്തില്‍ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ്. നിര്‍മ്മാണത്തെ എതിര്‍ക്കുന്ന നാട്ടുകാരുടെ ആശങ്കകള്‍ പരിഹരിച്ചുകൊണ്ട്, ഭൂമി തിരഞ്ഞെടുക്കലും ക്ലിയറന്‍സും സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്നതാണെന്നും, കേന്ദ്ര സര്‍ക്കാരിന് സാധ്യതാ പഠനങ്ങള്‍ നടത്തുക മാത്രമാണ് ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെന്നൈ വിമാനത്താവളത്തിലെ റണ്‍വേ 2 മായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിലവില്‍ വൈഡ്-ബോഡി വിമാനങ്ങള്‍ക്ക് ഈ റണ്‍വേയില്‍ ഇറങ്ങാന്‍ സാധിക്കില്ലെന്ന് അദ്ദേഹം സമ്മതിച്ചു. ഇത് പരിഹരിക്കുന്നതിനായി, രണ്ട് റണ്‍വേകളും സംയോജിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി മന്ത്രാലയം പരിശോധിക്കുന്നു. ചെന്നൈ വിമാനത്താവളം വരും മാസങ്ങളില്‍ ഒരു വലിയ പരിവര്‍ത്തനത്തിന് ഒരുങ്ങുകയാണ്.