June 8, 2025

മൂന്നാം പാദത്തിൽ മണപ്പുറം ഫിനാൻസിന് 453.39 കോടി രൂപ അറ്റാദായം

0
images (1) (9)

മണപ്പുറം ഫിനാന്‍സിന് നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ 453.39 കോടി രൂപയുടെ അറ്റാദായം. ഇതിനുമുൻ വർഷം ഇതേ പാദത്തിലെ 428.62 കോടി രൂപയിൽ നിന്നും 5.78 ശതമാനം വാർഷിക വർദ്ധനയാണ് രേഖപ്പെടുത്തിയത്. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികളുടെ മൂല്യം 18.31 % വർദ്ധനയോടെ 32,426.13 കോടി രൂപയിലെത്തിയത് 2024 ഡിസംബർ 31ന് അവസാനിച്ച മൂന്നാം പാദത്തിലാണ്. 27,407.11 കോടി രൂപയായിരുന്നു മുൻ വർഷം.

രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 1 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യാനും കമ്പനി ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു.കമ്പനിയുടെ സംയോജിത പ്രവർത്തന വരുമാനം 11.04 % ഉയർന്ന് 2,559.72 കോടി രൂപയിലെത്തി. എന്നാൽ മുൻ വർഷമിത് 2305.28 കോടി രൂപയായിരുന്നു. സംയോജിത സ്വർണ വായ്പാ പോർട്ട്ഫോളിയോ 18.05 ശതമാനം കൂടി 24,504.30 കോടി രൂപയിലെത്തി. 20,757.88 കോടി രൂപയായിരുന്നു മുൻ വർഷം.

അതെസമയം കമ്പനിയുടെ ബ്രാഞ്ചുകളുടെ എണ്ണം 1.34 ശതമാനം ഉയർന്ന് 5,357 എത്തി. മുൻ വർഷമിത് 5,286 ആയിരുന്നു. 2024 ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം കമ്പനിക്ക് 24.7 ലക്ഷം സജീവ സ്വർണ വായ്പാ ഉപഭോക്താക്കളുണ്ട്. അതിൽ മുൻ വർഷത്തെക്കാൾ 5.16 % വർധനവാനുള്ളത്.ഡിസംബർ 31 ലെ കണക്കനുസരിച്ച്, കമ്പനിയുടെ മൊത്തം ആസ്തി 12,776.25 കോടി രൂപയാണ്. 29.88 ശതമാനമാണ് മൂലധന പര്യാപ്തത അനുപാതം. അതെസമയം കമ്പനിയുടെ വാഹന വായ്പാ വിഭാഗത്തിന്റെ ആസ്തി മൂല്യം 5,085 കോടി രൂപയിലെത്തി. 4.9 ശതമാനം വളർച്ചയാണ് കൈവരിച്ചത്.

കമ്പനിയുടെ കളക്ഷൻ കാര്യക്ഷമത 94 ശതമാനവും, കമ്പനിയുടെ മൊത്ത നിഷ്ക്രിയ ആസ്തി 5 ശതമാനമാണ്. കമ്പനിയുടെ ഭവനവായ്പാ ബിസിനസ്സിൽ ആസ്തി മൂല്യം 1778 കോടി രൂപയായി കൂടി. മുൻ വർഷത്തെ അപേക്ഷിച്ച് 5.1 ശതമാനം വർദ്ധനവാണ് ഇതിൽ രേഖപ്പെടുത്തിയത്‌.

Leave a Reply

Your email address will not be published. Required fields are marked *