പവന് 64,000 കടന്നു; സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് നിരക്കിൽ. പവന് 64,000 രൂപ കടന്നു. ഗ്രാമിന് 8,000 രൂപയും കടന്നു. സാധാരണ ഉപഭോക്താക്കള്‍ക്ക് വലിയ ആഘാതമായി മാറിയ ഈ വര്‍ദ്ധനവ്, പ്രത്യേകിച്ച് വിവാഹസമയത്തുള്ളവരെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. ചരിത്രത്തിലാദ്യമായാണ് സ്വര്‍ണവിലയിൽ ഇത്തരമൊരു വർദ്ധനവുണ്ടാവുന്നത്. ഇന്ന് ഗ്രാമിന് 80 രൂപയാണ് കൂടിയത്. പവന് 640 രൂപ കൂടി 64,480 രൂപയിലെത്തി.18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 65 രൂപ കൂടി 6,650 രൂപയിലെത്തി. എന്നാല്‍ വെള്ളിയുടെ വിലയില്‍ മാറ്റമില്ല, ഗ്രാമിന് 106 രൂപയായി തുടരുന്നു.
രൂപയുടെ മൂല്യം ഇടിയുന്നതും രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം ഏറ്റവുമധികം വാങ്ങുന്നതു സ്വർണത്തിന്റെ വില ഉയര്‍ന്നതിനു പ്രധാന കാരണങ്ങളാണ്. കൂടാതെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തിക നിലപാടുകള്‍ വിപണിയില്‍ അസ്ഥിരത സൃഷ്ടിച്ചതും സ്വര്‍ണവിലയിലെ കുതിപ്പിനെ സ്വാധീനിച്ചു. അന്താരാഷ്ട്ര വിപണിയിലും റെക്കോര്‍ഡുകളാണ് ഉണ്ടാകുന്നത്. ഇന്നലെ ഔണ്‍സിന് 2,900 ഡോളർ എന്ന കടമയും സ്വര്‍ണം മറികടന്നിരിക്കുന്നു. ഇതും കേരളത്തിലെ സ്വര്‍ണവില ഉയരാൻ കാരണമായി.
ഏറ്റവും കുറവ് പണിക്കൂലി 70,000 രൂപയാണ് ഇന്ന് ഒരു പവന്‍ ആഭരണത്തിന് വാങ്ങുവാൻ നൽകേണ്ടത്. പണിക്കൂലി അനുസരിച്ച് ഈ നിരക്കിലും വ്യത്യാസം വരാം.