ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യത
ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയെന്ന് റിപ്പോർട്ട്. ആഗോള അനിശ്ചിതത്വങ്ങള്‍ ഈ തീരുമാനം എടുക്കുന്നതില്‍ പ്രധാനപ്പെട്ട ഫാക്ടറായിരിക്കുമെന്ന് ഫെഡ് വെസ് ചെയര്‍മാന്‍ ജെഫേഴ്സണ്‍ വ്യക്തമാക്കി. പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് കുറയുക പോസിറ്റീവായൊരു സൂചനയാണ്. അതേസമയം, അമേരിക്കന്‍ തൊഴില്‍ വിപണിയും ശക്തിയാര്‍ജ്ജിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഈ കാര്യങ്ങള്‍ നിരക്ക് കുറയ്ക്കലിന് പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളാകുന്നു. പക്ഷേ, ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ചും ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കേണ്ടതുണ്ടെന്ന് ജെഫേഴ്സണ്‍ വ്യക്തമാക്കി.
പുതിയ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ സാമ്പത്തിക നയങ്ങള്‍ എങ്ങനെയാകും എന്നും അവ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ എങ്ങനെയാകും ബാധിക്കുമെന്നും വ്യക്തമല്ല. അതിനാല്‍ ജാഗ്രത പാലിക്കുക എന്നതാണ് മികച്ച നിലപാട്. എങ്കിലും, 2026-ന്റെ മധ്യത്തോടെ പലിശ നിരക്കുകള്‍ കുറയാനാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 2026-ല്‍ അര ശതമാനത്തോളം പലിശ നിരക്ക് കുറയാനുള്ള പ്രതീക്ഷയുള്ളതായി സാമ്പത്തിക ലോകം വിലയിരുത്തുന്നു.
നിലവില്‍ 4.75-5 ശതമാനത്തിനുള്ളിലുള്ള പലിശ നിരക്കിലാണ് ഫെഡ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ നാല് വർഷത്തിന് ശേഷം ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചിരുന്നു. ജനുവരി മാസത്തിലെ യോഗത്തില്‍ നിരക്കിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.
