എറണാകുളം മെഡിക്കൽ സെന്റർ 40-ാം വാർഷികം ആഘോഷിച്ചു; ഓട്ടോ ഡ്രൈവർമാർക്കായി സൗജന്യ കേൾവിപരിശോധന പദ്ധതിക്ക് തുടക്കം കുറിച്ചു

എറണാകുളം നഗരത്തിലെ പ്രമുഖ ആശുപത്രികളിൽ ഒന്നായ എറണാകുളം മെഡിക്കൽ സെൻറർ (ഇ.എം.സി) 40-ാം വാർഷികം ആഘോഷിച്ചു. കൂലർ ഐ.എം.എ ഹൗസിൽ സംഘടിപ്പിച്ച ചടങ്ങ് കൊച്ചി ഐ.എം.എ പ്രസിഡന്റ് ഡോ. ജേക്കബ് എബ്രാഹം ഉദ്ഘാടനം ചെയ്തു.
ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. ടി.വി. രവി, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സി.ജി. രഘു, മെഡിക്കൽ ഡയറക്ടർ ഡോ. അനു അശോകൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. വി.പി. കുര്യെപ്പ്പ്, ഡയറക്ടർമാരായ ഡോ. ടി.വി. ഗീത, വിജയ രവി, ദീപ രഞ്ജിത്ത്, ചാന്ദിനി രവി, അനു എന്നിവരും ഡോ. വി.ഡി. പ്രദീപ് കുമാർ, ഡോ. ദീപക് എൻ. നായർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്കായി സൗജന്യ കേൾവി പരിശോധന പദ്ധതിയും ആരംഭിച്ചു.
1985 ജനുവരി 25-ന് പാലാരിവട്ടം ബൈപാസിൽ ടി.എ. വേലുണ്ണി, സി.ഐ. ഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ അഞ്ച് നില കെട്ടിടത്തിൽ 50 കിടക്കസൗകര്യത്തോടെയും 40 ജീവനക്കാരുമായി ആരംഭിച്ച ഇ.എം.സി ഇന്ന് 6 സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ ഉൾപ്പെടെ 30-ലേറെ ചികിത്സാ വിഭാഗങ്ങളുമായി പ്രവർത്തിക്കുന്നു. കൂടാതെ, എൻ.എ.ബി.എച്ച് അംഗീകാരം ലഭിച്ച ഈ ആശുപത്രി, നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷന്റെ അംഗീകാരത്തോടെ ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ്, ഗൈനക്കോളജി, അനസ്തേഷ്യോളജി തുടങ്ങിയ വിഭാഗങ്ങളിൽ ഡി.എൻബി (ബിരുദാനന്തര ബിരുദ) കോഴ്സ് നടത്തുന്ന കേന്ദ്രം കൂടിയാണിത്.