കേന്ദ്ര ബജറ്റ്: 40000 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്ര ഓയിൽ മന്ത്രാലയം

കേന്ദ്ര ബജറ്റിൽ പാചകവാതക സബ്സിഡി ആയി 40000 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്ര ഓയിൽ മന്ത്രാലയം ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. പൊതുമേഖലാ എണ്ണക്കമ്പനികൾ പാചകവാതകം വിലക്കുറവോടെ വിൽക്കുന്നതിന് ഈ തുക ആവശ്യമാണ്. രാജ്യത്തെ കമ്പനി കൾ അന്താരാഷ്ട്ര വിലയിൽ ഏറെ കുറച്ച് എൽപിജി വിതരണം ചെയ്തുവെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതുമൂലം ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം തുടങ്ങിയ കമ്പനികൾക്ക് വരുമാന നഷ്ടം ഉണ്ടായതും, സർക്കാർ സഹായം വഴി വരുമാനം ഉയർത്താൻ സാധിക്കുമെന്നതും അവർ ചൂണ്ടിക്കാട്ടി.
ഈ മൂന്നുകമ്പനികൾക്ക് വേണ്ടിയാണ് 40000 കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നത്. പാചകവാതകം വില നിയന്ത്രണത്തിലുള്ള ഉൽപ്പന്നമാണ്, അതിനാൽ വരുമാന നഷ്ടം മറികടക്കാൻ പതിവായി കേന്ദ്രം സഹായം നൽകാറുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ സർക്കാർ 22000 കോടി രൂപ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് സബ്സിഡിയായി നൽകിയിരുന്നു.