ബാങ്കിംഗ് ലൈസന്‍സ് നല്‍കുന്നതില്‍ ഇനി കര്‍ശന പരിശോധന

ബാങ്കിംഗ് ലൈസന്‍സ് നല്‍കുന്നതില്‍ ഇനി കര്‍ശന പരിശോധന നടപ്പാക്കാന്‍ തീരുമാനവുമായി റിസര്‍വ് ബാങ്ക്. മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ എം.കെ. ജെയ്‌ന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അപേക്ഷകളുടെ പരിശോധനക്ക് നേതൃത്വം നല്‍കുന്നത്. രാജ്യത്ത് ബാങ്കിംഗ് സ്ഥാപനം ആരംഭിക്കുന്നത് കൂടുതല്‍ ദുഷ്കരമാകുമെന്ന സൂചനയാണ് റിസര്‍വ് ബാങ്ക് നല്‍കുന്നത്.
നിക്ഷേപ തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണ് ലൈസന്‍സിനുള്ള അപേക്ഷകള്‍ കൂടുതല്‍ കൃത്യമായ നിരീക്ഷണത്തിന് വിധേയമാക്കാനുള്ള നടപടി. സ്റ്റാന്‍ഡിംഗ്എക്‌സ്റ്റേണല്‍ അഡൈ്വസറി കമ്മിറ്റി കൂടിയാണ് ഇനി അപേക്ഷകള്‍ പരിശോധിക്കുക. എം.കെ. ജെയ്‌ന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ അഞ്ച് അംഗങ്ങളുണ്ട്. ഈ സമിതിയുടെ കാലാവധി മൂന്ന് വര്‍ഷമായി നിശ്ചയിച്ചിട്ടുണ്ട്. പൊതു ബാങ്കുകളുടെയും ചെറുകിട ധനകാര്യ സ്ഥാപനങ്ങളുടെയും അപേക്ഷകള്‍ ആദ്യം റിസര്‍വ് ബാങ്ക് പരിശോധിക്കുകയും യോഗ്യത ഉറപ്പാക്കുകയും ചെയ്യും.
തുടർന്ന്, അപേക്ഷകന്‍റെ സാമ്പത്തികാവസ്ഥ അടക്കമുള്ളവ സമിതി പരിശോധിക്കും. നിലവില്‍, അന്നപൂര്‍ണ ഫിനാന്‍സ്, എയു സ്മോള്‍ ഫിനാന്‍സ്, ഫിനോ പേയ്‌മെന്റ്‌സ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ അപേക്ഷകള്‍ പരിഗണനയിലാണ്.