June 8, 2025

ഇന്ത്യയില്‍ നിന്നുള്ള പാലുല്‍പ്പന്നങ്ങളുടെ ഇറക്കുമതി നേപ്പാള്‍ പരിഗണിക്കും

0
images (1) (26)

കാഠ്മണ്ഡു: ചീസ്, മോര് തുടങ്ങിയ പാലുൽപ്പന്നങ്ങളുടെ ഇറക്കുമതി സുഗമമാക്കാനുള്ള സാധ്യതകള്‍ നേപ്പാള്‍ പരിഗണിക്കുമെന്ന് വാണിജ്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ജനുവരി 10, 11 തീയതികളില്‍ കാഠ്മണ്ഡുവില്‍ നടന്ന ഇന്ത്യ-നേപ്പാള്‍ ഇന്റര്‍ ഗവണ്‍മെന്റല്‍ കമ്മിറ്റിയുടെ (ഐജിസി) യോഗത്തിലാണ് ഈ വിഷയം ചര്‍ച്ചയായത്. നേപ്പാളിലേക്കുള്ള പാലുൽപ്പന്ന കയറ്റുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇന്ത്യന്‍ പ്രതിനിധികള്‍ യോഗത്തില്‍ ഉയർത്തിക്കാട്ടി. മോര്, ചീസ് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ആവശ്യത്തിന് അനുയോജ്യമായ പരിഗണന നല്‍കുമെന്ന് നേപ്പാളി പ്രതിനിധികള്‍ ഉറപ്പുനല്‍കി. ഇരുരാജ്യങ്ങളും ഗതാഗത-വ്യാപാര ഉടമ്പടികളിലെ പുനരവലോകനം, കരാറുകളിലെ ഭേദഗതികള്‍, റക്സോള്‍-ബിര്‍ഗഞ്ച് റെയില്‍പാത വൈദ്യുതീകരണം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. പരസ്പര വിപണി പ്രവേശനം, ബൗദ്ധിക സ്വത്തവകാശം, കസ്റ്റംസ് ഡ്യൂട്ടി എന്നിവയെ ചുറ്റിപ്പറ്റിയ പ്രശ്നങ്ങളും ചര്‍ച്ചയിലുണ്ടായിരുന്നു. അതേസമയം, ഫുല്‍ബാരി (ഇന്ത്യ) വഴി കകര്‍ബിറ്റ (നേപ്പാള്‍)-ബംഗ്ലദേശം റൂട്ടിലൂടെയുള്ള കയറ്റുമതി വാഹനങ്ങള്‍ക്ക് പരമാവധി ആക്‌സില്‍ ഭാര പരിധി സംബന്ധിച്ച് ഇന്ത്യയുടെ അനുമതിയും നേപ്പാളിന് ലഭിച്ചു. ഇന്ത്യന്‍ റോഡ് ഗതാഗത ചട്ടങ്ങളനുസരിച്ച്, രണ്ട് ആക്‌സില്‍ വാഹനങ്ങള്‍ക്ക് 18.5 ടണ്ണും ത്രീ ആക്‌സില്‍ വാഹനങ്ങള്‍ക്ക് 28 ടണ്ണും പരിധിയായി നിലനിര്‍ത്തും. കൂടാതെ, ജടാമാസി റൂട്ട് എക്‌സ്ട്രാക്റ്റ്, സുഗന്ധകോകില ബെറി എക്‌സ്ട്രാക്റ്റ്, തൈമൂര്‍ ബെറി എക്‌സ്ട്രാക്റ്റ് എന്നീ സംസ്‌കരിച്ച സസ്യ ഉല്‍പ്പന്നങ്ങളെ എണ്ണപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നേപ്പാളിന്റെ അഭ്യര്‍ത്ഥന ഇന്ത്യ അംഗീകരിച്ചു. വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചപ്പോൾ, നേപ്പാളി സംഘത്തെ വ്യവസായ, വാണിജ്യ, വിതരണ മന്ത്രാലയ സെക്രട്ടറി ഗോബിന്ദ ബഹാദൂര്‍ കര്‍ക്കി നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *