ശബരിമല തീർത്ഥാടനം; വരുമാനത്തിൽ ഗണ്യമായ വർധന

ശബരിമലയില്‍ ഈ വര്‍ഷം 82 കോടി രൂപയുടെ അധിക വരുമാനം ഉണ്ടായി എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അറിയിച്ചു. കാണിക്കയും അരവണ വില്‍പനയും ഈ വര്‍ഷം വലിയ വരുമാനം നേടി. കഴിഞ്ഞ മണ്ഡലകാലത്തേക്കാള്‍ 4 ലക്ഷം കൂടുതല്‍ ഭക്തര്‍ സന്നിധാനത്തേക്ക് എത്തിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
നവംബർ 15 മുതല്‍ ഡിസംബർ 26 വരെ നടന്ന 41 ദിവസത്തെ മണ്ഡലകാലത്ത് ദേവസ്വം ബോർഡിന് 297 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതു 215 കോടി രൂപയായിരുന്നു. 82 കോടി രൂപയുടെ അധിക വരുമാനത്തില്‍ വലിയ പങ്ക് അരവണ വില്‍പനയിലൂടെയാണ് ലഭിച്ചത്. അരവണയില്‍ നിന്ന് 22 കോടി രൂപ അധികമായി വരുമാനം ലഭിച്ചതായും അറിയിച്ചു.
കഴിഞ്ഞ സീസണില്‍ അരവണ വില്‍പനയില്‍ നിന്ന് 101 കോടി രൂപ ലഭിച്ചിരുന്നെങ്കില്‍ ഇത്തവണ ഇത് 124 കോടിയിലധികം ആയി. കാണിക്കയിലൂടെ ലഭിച്ച വരുമാനം കഴിഞ്ഞ വര്‍ഷം 66 കോടി രൂപയായിരുന്നു, ഇത്തവണ അത് 80 കോടിയിലധികം ആയി, 13 കോടിയുടെ വര്‍ധനവാണുണ്ടായതെന്നും പിഎസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.