ആയുഷ്മാൻ ഭാരത് പദ്ധതി; അർബുദചികിത്സയിൽ 36% നേട്ടം കൈവരിച്ചു

തൃശ്ശൂർ: രാജ്യത്തെ അർബുദ ചികിത്സാ രംഗത്ത് ആയുഷ്‌മാൻ ഭാരത് പദ്ധതി ശ്രദ്ധേയമായ പുരോഗതിയുണ്ടാക്കിയെന്ന് പഠനം. രോഗനിർണയത്തിന് ശേഷം ചികിത്സ വൈകാതെ ആരംഭിക്കുന്നതിൽ ഈ പദ്ധതി വലിയ മാറ്റമുണ്ടാക്കിയതായി പഠനത്തിൽ വ്യക്തമാക്കുന്നു. ഇന്ത്യയിലെ പ്രധാന ഏഴ് ആശുപത്രികളിൽ നിന്നുള്ള രോഗികളിൽ ആസ്പദമാക്കി നടത്തിയ ഈ പഠനം ലാൻസെറ്റ് റീജണൽ ഹെൽത്ത് സൗത്ത് ഈസ്റ്റ് ഏഷ്യ ജേണലിൽ പ്രസിദ്ധീകരിച്ചു. 2018-ൽ ആയുഷ്‌മാൻ ഭാരത് പദ്ധതി നടപ്പാക്കിയതോടെ വേഗത്തിലുള്ള ചികിത്സയിൽ 36% മെച്ചമുണ്ടായി. രോഗനിർണയത്തിന് ശേഷം 20 ദിവസത്തിനുള്ളിൽ തന്നെ ചികിത്സ ആരംഭിക്കുന്നവരായിരുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. 30 ദിവസത്തിനകം ചികിത്സ ആരംഭിക്കുന്നത് ഏറ്റവും ഗുണകരമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ ഡോ. പ്രിഞ്ച ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം 6,695 രോഗികളുടെ വിവരങ്ങൾ 1995 മുതൽ 2017 വരെയുള്ള രേഖകളുമായി താരതമ്യം ചെയ്ത് പഠനത്തിൽ ഉൾപ്പെടുത്തി. പാവപ്പെട്ടവർക്ക് ചികിത്സ ലഭ്യമാക്കുന്നതിൽ സാമ്പത്തികപരമായ തടസ്സങ്ങൾ ഉയർന്ന പ്രശ്നമാണെന്നും പഠനത്തിൽ പറയുന്നു. പരിശോധിച്ച 61% രോഗികളും വനിതകളായിരുന്നു. 60% പേർ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരായിരുന്നു. അഞ്ചിൽ രണ്ടുപേരും ചികിത്സാ പദ്ധതികളിൽ അംഗങ്ങളായിരുന്നില്ല, കൂടാതെ 48.6% പേർ മാത്രം സർക്കാർ പദ്ധതിയുടെ ഭാഗമായി. റേഡിയോതെറാപ്പി കേന്ദ്രങ്ങളുടെ പരിമിതമായ സംഖ്യയും പ്രധാന പ്രശ്നമായി പഠനം ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഇന്ത്യയിൽ ആയിരം കേന്ദ്രങ്ങൾ മാത്രമാണുള്ളത്, എന്നാൽ ആവശ്യത്തിന് 5,000 കേന്ദ്രങ്ങൾ വേണമെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്.