ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് സ്ക്രീനിംഗ് കർശനമാക്കി കാനഡ

കാനഡയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരുടെ സുരക്ഷാ സ്‌ക്രീനിംഗ് നടപടികള്‍ കര്‍ശനമാക്കുന്നു. കനേഡിയന്‍ ഗതാഗത മന്ത്രി അനിതാ ആനന്ദാണ് പുതിയ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാനഡ-ഇന്ത്യ ബന്ധം വഷളാകുന്ന സാഹചര്യത്തിലാണിത്. ഖാലിസ്ഥാനി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാരുടെ പങ്കിനെക്കുറിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതാണ് ഈ സാഹചര്യത്തിന് പിന്നിലെ പ്രധാന കാരണം.
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ കാനഡ പ്രത്യേക നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഈ പുതിയ സുരക്ഷാ നടപടികള്‍ മൂലം പ്രീ-ബോര്‍ഡിംഗ് പരിശോധനകള്‍ കൂടുതല്‍ സമയമെടുക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട്, യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് നാലു മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്താന്‍ ആവശ്യപ്പെടുന്നു.