ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ; ജര്‍മ്മന്‍ ചാന്‍സലര്‍ ഇന്ത്യയിലെത്തി

മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഡല്‍ഹിയിലെത്തി. ഷോള്‍സും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രധാന മേഖലകളിലെ തന്ത്രപരമായ ബന്ധങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കും. ‘ഏഴാമത് ഇന്റര്‍ ഗവണ്‍മെന്റല്‍ കണ്‍സള്‍ട്ടേഷനും ജര്‍മ്മന്‍ ബിസിനസ്സിന്റെ 18-ാമത് ഏഷ്യാ പസഫിക് കോണ്‍ഫറന്‍സിന്റെ ഭാഗമായി ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ന്യൂഡെല്‍ഹിയിലെത്തി’ എക്‌സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. ചാന്‍സലറെ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി സ്വീകരിച്ചു.
പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം ഒക്ടോബര്‍ 24 മുതല്‍ 26 വരെ ഷോള്‍സ് ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുമെന്ന് എംഇഎ നേരത്തെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. പ്രതിരോധം, വ്യാപാരം, ക്ലീന്‍ എനര്‍ജി തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇരു നേതാക്കളും വിപുലമായ ചര്‍ച്ചകള്‍ നടത്തും. വെള്ളിയാഴ്ച മോദിയും ഷോള്‍സും ഏഴാമത് ഇന്റര്‍ഗവണ്‍മെന്റല്‍ കണ്‍സള്‍ട്ടേഷനില്‍ (ഐജിസി) പങ്കെടുക്കും.